KeralaLatest NewsNews

വൃദ്ധ സദനത്തിൽവെച്ച് തുണയായി, ഒടുവില്‍ ലക്ഷ്മി അമ്മാളുവിനെ തനിച്ചാക്കി കൊച്ചനിയൻ വിട വാങ്ങി 

തൃശൂർ: രാമവർമപുരം വൃദ്ധ സദനത്തിലെ താമസക്കാരായെത്തിയ ശേഷം വിവാഹിതരായവരാണ് കൊച്ചനിയനും ലക്ഷ്മി അമ്മാളുവും. എന്നാല്‍, ഇപ്പോൾ അമ്മാളുവിനെ തനിച്ചാക്കി കൊച്ചനിയൻ വിട വാങ്ങി. ഇന്ന്‌ 11.30 ന് ലാലൂർ ശ്മശാനത്തിൽ കൊച്ചനിയന്റെ സംസ്കാരം നടക്കും.

തൃശൂർ രാമവർമ്മപുരം ​ഗവൺമെന്റ് വൃദ്ധസദനത്തിലെ അന്തേവാസികളായിരുന്ന കൊച്ചനിയനും ലക്ഷ്മി അമ്മാളുവും 2019 ഡിസംബർ 28നാണ് വിവാഹിതരായത്. വൃദ്ധ സദനത്തില്‍ വച്ചായിരുന്നു വിവാഹം.

ആദ്യ ഭാര്യ മരിച്ചതിന് ശേഷം 65കാരനായ കൊച്ചനിയൻ ഒറ്റയ്ക്കായിരുന്നു ജീവിച്ചിരുന്നത്. 64 വയസ്സുളള ലക്ഷ്മി അമ്മാളും സമാനാവസ്ഥയിലായിരുന്നു. ഭർത്താവ് മരിച്ച് 22 വർഷം ലക്ഷ്മി അമ്മാളും തനിച്ചായിരുന്നു താമസം. ഇതിനിടെയിലാണ് വൃദ്ധസദനത്തിൽ വച്ച് ഇരുവരും കണ്ടുമുട്ടിയത്. പിന്നീടത് വിവാഹത്തിലെത്തിച്ചേരുകയായിരുന്നു. അന്നത്തെ കൃഷിമന്ത്രി വിഎസ് സുനിൽകുമാറിന്റെയും തൃശൂർ മേയർ അജിതയുടെയും മേൽനോട്ടത്തിലാണ് വിവാഹം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button