KeralaLatest NewsIndia

‘സവർക്കർ സ്വാതന്ത്ര്യസമരകാലത്ത് തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു’: ഇ.പി ജയരാജന്റെ പരാമർശത്തിന് ട്രോൾ പൂരം

കൊച്ചി: സ്വാതന്ത്ര്യസമര കാലത്ത് വി. ഡി സവർക്കർ‌ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നുവെന്ന് സി.പി.എം നേതാവ് ഇ.പി ജയരാജൻ. കൊച്ചിയില്‍ സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള ബി.ജെ.പി നേതാക്കളുടെ പേര് പറയാൻ പറഞ്ഞാൽ അവർ വി.ഡി. സവർക്കറെക്കുറിച്ച് പറയുമായിരിക്കുമെന്നും എന്നാൽ അദ്ദേഹം ആ കാലഘട്ടത്തിൽ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ആ സാഹസികപ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹം അന്തമാൻ ജയിലിൽ കിടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അവിടെ നിന്ന് പുറത്ത് വരാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായെന്നും ഈ സാഹചര്യത്തിൽ ഹിന്ദു മഹാസഭക്കാർ അദ്ദേഹത്തെ സമീപിച്ചുവെന്നും ജയരാജൻ പറഞ്ഞു. തുടർന്ന് ബ്രിട്ടിഷുകാർക്ക് മാപ്പ് എഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു. ഇനി എന്റെ ജീവിതകാലഘട്ടം മുഴുവൻ ബ്രിട്ടീഷ് സേവകനായി പ്രവർത്തിച്ചുകൊള്ളാമെന്ന് സവർക്കർ ബ്രിട്ടീഷ് സായിപ്പിന് ദയാഹർജി കൊടുത്തു’- ഇ.പി ജയരാജൻ പറഞ്ഞു.

ഇതിനെ തുടർന്ന് ഒരു വർഗീയവാദിയായി അദ്ദേഹം പിൽക്കാലത്ത് ജീവിതം നയിച്ചു. ഈ സവർക്കറിന്റെ ജന്മദിനത്തിനാണ് ഇന്ത്യൻ പാർലമെന്റ് കെട്ടിടം ബി.ജെ.പി സർക്കാർ ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ രാഷട്രപതിയെപ്പോലും ഈ ചടങ്ങിന് ക്ഷണിച്ചില്ല. ഒരു സ്ത്രീയായതിനാലും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാലുമാണ് അവരെ ചടങ്ങിൽ പങ്കെടുപ്പിക്കാതിരുന്നത്.

ബി.ജെ.പിയും ആർ.എസ്.എസും സവർണാധിപത്യ ധർമങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ചതിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ജയരാജനെതിരെ സോഷ്യൽ മീഡിയയിൽ സംഘപരിവാർ അനുകൂലികളുടെ ട്രോൾ പൂരമാണ്. സഖാവ് സവർക്കർ സിപിഎമ്മിന്റെ നാഗ്പൂർ ലോക്കൽ ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു എന്നാണ് ഇപ്പോൾ ട്രോളിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button