Latest NewsKeralaNews

ഒരു കൂസലും ഇല്ലാതെ സുജിതയെ കൊന്നത് എങ്ങിനെയെന്ന് വിവരിച്ച് പ്രതികള്‍

സുജിതയുടെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്ന ശേഷം രാത്രിവരെ മൃതദേഹം കട്ടിലിന് അടിയില്‍ സൂക്ഷിച്ചു

മലപ്പുറം: തുവ്വൂരില്‍ സുജിതയെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളുമായി വീട്ടില്‍ തെളിവെടുപ്പ് നടത്തി. വന്‍ ജനക്കൂട്ടമാണ് വീടിന് പരിസരത്ത് തടിച്ച് കൂടിയത്. തെളിവെടുപ്പിനിടെ പ്രതികളെ മര്‍ദ്ദിക്കാന്‍ ചിലര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷമുണ്ടാക്കി. ചോദ്യം ചെയ്യലിന് ശേഷം നാളെ പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Read also: അഞ്ച് മാസം മുന്‍പ് മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥന്‍ ആറാം മാസം കൈക്കൂലി കേസില്‍ അറസ്റ്റില്‍

വന്‍ ജനക്കൂട്ടത്തിനിടയിലൂടെയാണ് രാവിലെ 9.15ഓടെ പ്രതികളെ തുവ്വൂരില്‍ കൃത്യം നടന്ന വീട്ടിലെത്തിച്ചത്. പ്രധാന പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് ഷിഹാന്‍ എന്നിവര്‍ കൊലപാതകം നടത്തിയതും തെളിവ് നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും പൊലീസിന് മുന്നില്‍ വിവരിച്ചു.

വിഷ്ണുവിന്റെ വീട്ടില്‍ വച്ച് പകല്‍ സുജിതയുടെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്ന ശേഷം രാത്രിവരെ മൃതദേഹം കട്ടിലിന് അടിയില്‍ സൂക്ഷിച്ചു. പിന്നീട് പ്രതികള്‍, പട്ടിക്കൂടിന് സമീപത്തെ മാലിന്യ കുഴി വലുതാക്കി മൃതദേഹം മണ്ണിട്ട് മൂടി. കല്ലുകള്‍ നിരത്തി മറച്ചു വച്ചു. മൃതദേഹം സൂക്ഷിച്ച പായയും മണ്‍വെട്ടിയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button