KeralaLatest NewsNews

ഓണക്കോടിയുമായി അച്ഛനും അമ്മയും മകളെ കാണാനെത്തി, മണിക്കൂറുകൾക്കുള്ളിൽ രേഷ്മ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : അരുവിക്കരയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആറ്റിങ്ങല്‍ സ്വദേശി രേഷ്മ (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് വീട്ടിലില്ലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. രേഷ്മയുടെ മാതാപിതാക്കൾ മടങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് ആത്മഹത്യ.

കഴിഞ്ഞദിവസം രാത്രി 11-വരെ പെൺകുട്ടിയുടെ മാതാപിതാക്കൾ അക്ഷയ് യുടെ വീട്ടിൽ ഉണ്ടായിരുന്നു. ആദ്യ ഓണമായതിനാൽ മകൾക്കും മരുമകനും ഓണക്കോടിയുമായി എത്തിയതായിരുന്നു അച്ഛനും അമ്മയും. ഇവർ പോയ ശേഷമായിരുന്നു ആത്മഹത്യ. ഇതിന്റെ ഞെട്ടലിലാണ് കുടുംബം.

ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിനി രേഷ്മയും അരുവിക്കര മുളിലവിന്‍ മൂട് സ്വദേശി അക്ഷയും ജൂണ്‍ 12നാണ് വിവാഹിതരായത്. ഭർതൃവീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു രേഷ്മയെ കണ്ടെത്തിയത്. രേഷ്മ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പോലീസിനെയും നാട്ടുകാരെയും വിളിച്ചുവരുത്തി. മുറി തുറന്നപ്പോൾ രേഷ്മയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയമാണ് രേഷ്മയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പരിശോധനയിൽ നോട്ടുബുക്കിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button