KeralaLatest NewsNews

ഭരണാധികാരിയെ വിമർശിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം, കേരളത്തിൽ അത് നിഷേധിക്കപ്പെട്ടു: സന്ദീപ് വചസ്പതി

തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്ക് പിന്തുണയുമായി സന്ദീപ് വചസ്പതി. ചലച്ചിത്ര താരം ജയസൂര്യ സാമൂഹ്യനന്മ ലക്ഷ്യമാക്കി ഒരു പ്രസ്താവന നടത്തിയതിന് അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് അക്രമിക്കാനുള്ള നീക്കത്തെ ചെറുക്കാൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണമെന്ന് അദ്ദേഹം പറഞ്ഞു. ഏതൊരു പൗരനും ഭരണാധികാരിയെ വിമർശിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും എന്നാൽ കേരളത്തിൽ അത് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും സന്ദീപ് വചസ്പതി വ്യക്തമാക്കി.

Read Also: എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്തില്ല; നിയന്ത്രണം വിട്ട് ബൈക്ക് മതിലിലിടിച്ചു, യുവാവിന് ദാരുണാന്ത്യം

സർക്കാരിനെ വിമർശിച്ചാൽ, സത്യം പറഞ്ഞാൽ, അനീതി ചൂണ്ടിക്കാട്ടിയാൽ നിങ്ങൾ സംഘിയാകും അല്ലെങ്കിൽ സാമൂഹ്യ ബഹഷ്‌കരണം ഉണ്ടാകും, അതുമല്ലെങ്കിൽ സൈബർ വെട്ടുകിളികളുടെ ഗുണ്ടായിസത്തിന് ഇരയാകും. കർഷകരുടെ പ്രശ്‌നങ്ങൾ കൃഷിമന്ത്രി ഇരിക്കുന്ന വേദിയിൽ പരസ്യമായി നടത്തി എന്നാണ് അദ്ദേഹത്തിനെതിരായ കുറ്റം. മാത്രവുമല്ല അദ്ദേഹം ഇരയായി ചൂണ്ടിക്കാണിച്ച വ്യക്തി ബിജെപിക്കാരനാണെന്നതും വലിയ കുറ്റമായി ചിത്രീകരിക്കുകയാണ്. ജനാധിപത്യം, സഹിഷ്ണുത എന്നൊക്കെ വലിയ വായിൽ വിളിച്ചു കൂവുന്നവരാണ് വസ്തുത ചൂണ്ടിക്കാണിച്ച കലാകാരനെ അധിക്ഷേപിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സാധാരണക്കാരുടെ പ്രശ്‌നങ്ങളൊക്കെ കാഴ്ചക്കുല സമർപ്പിച്ച് മാളികയിലെത്തി ധരിപ്പിക്കണമെന്ന് കൃഷിമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ആഗ്രഹമുണ്ടാകും. അത് സാധിക്കാതെ വന്നത് കൊണ്ടാണ് ഈ അസഹിഷ്ണുത. മന്ത്രിക്കസേരയിൽ ഇരുന്നത് കൊണ്ട് നിങ്ങളാരും വിമർശത്തിന് അതീതരാണെന്ന ധാരണ വേണ്ട എന്ന് മാത്രമേ പറയാനുള്ളൂ. നിങ്ങളെ മലയാളികൾ നടുറോഡിൽ പരസ്യ വിചാരണ ചെയ്യുന്ന കാലം വിദൂരമല്ലെന്ന് ഓർക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Read Also: ആ നടൻ നോ പറഞ്ഞപ്പോൾ ഞാൻ തകര്‍ന്നുപോയി, കാരണം ലൈഫില്‍ അങ്ങനൊരു നോ എനിക്ക് കിട്ടിയിട്ടില്ല: നവ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button