Latest NewsKerala

സംസ്ഥാന ജിഎസ്‌ടി കമ്മിഷണറേറ്റിലെ ക്യാബിനിൽ സിപിഎം നേതാവിന്റെ കൂടോത്ര സാമ​ഗ്രികൾ,സ്ഥലംമാറിയെത്തിയ നേതാവിന് ക്യാബിൻ വേണ്ട

തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി കമ്മിഷണറേറ്റിലെ ക്യാബിനകത്ത് കണ്ടെത്തിയ കൂടോത്ര വസ്തുക്കളാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. പരമഭക്തനും സഖാവുമായ മുൻ ഡെപ്യൂട്ടി കമ്മിഷണർ സ്ഥലം മാറിപ്പോയതിന് പിന്നാലെയെത്തിയ പുതിയ ഉദ്യോ​ഗസ്ഥനാണ് അലമാരയ്ക്കുള്ളിൽ കോഴിമുട്ട, ഭസ്മം,​ ചെമ്പ് തകിട്, ഏലസ്സ്, ചരട് എന്നിവ കണ്ടെത്തിയതെന്നാണ് ഉദ്യോ​ഗസ്ഥർക്കിടയിൽ പ്രചരിക്കുന്ന കഥ. ഇതോടെ പുതിയ ഡെപ്യൂട്ടി കമ്മിഷണർ തന്റെ ഇരിപ്പ് മറ്റൊരിടത്തേക്കാക്കി എന്നാണ് പറയപ്പെടുന്നത്.

ഇടത് സംഘടനാ നേതാക്കളുടെ കാലത്ത് ടാക്സ് ടവറിനകത്ത് അരങ്ങേറിയ ആഭിചാരക്രിയകൾ എന്ന തരത്തിലാണ് ജീവനക്കാർക്കിടയിൽ ഇപ്പോൾ കഥ പ്രചരിക്കുത്. സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ ആസ്ഥാനമായ തിരുവനന്തപുരം കരമനയിലെ ടാക്സ് ടവറിലെ ഡെപ്യൂട്ടി കമ്മിഷണറുടെ ക്യാബിനാണ് പ്രചരിക്കുന്ന കഥയിലെ കേന്ദ്രസ്ഥാനം. സ്ഥലംമാറി പോയതും പുതുതായി വന്നതും സി.പി.എം അനുകൂല ഗസറ്റഡ് ഓഫീസർമാരുടെ സംഘടനാനേതാക്കളാണ്.

ആഴ്ചകൾക്കുമുമ്പാണത്രെ ഇവിടെ നിന്നും ഡെപ്യൂട്ടി കമ്മിഷണറായിരുന്നയാൾ സ്ഥലംമാറിപ്പോയത്. പകരം വന്നയാൾ ഇതേ ക്യാബിനിൽ ഏതാനും ദിവസങ്ങൾ പ്രവർത്തിച്ചു. കഴിഞ്ഞയാഴ്ച അലമാര തുറന്നപ്പോഴാണ് ഞെട്ടിയത്. കോഴിമുട്ട, ഭസ്മം,​ ചെമ്പ് തകിട്, ഏലസ്സ്, ചരട് എന്നിവ അലമാരയിൽ. എല്ലാം കൂടോത്ര സാമഗ്രികൾ. ജീവനക്കാർ തടിച്ചുകൂടിയതോടെ അറ്റൻഡർമാരുടെ സഹായത്തോടെ അവ മാറ്റി. മൊബൈൽഫോണിൽ ഇതിന്റെ ചിത്രങ്ങളെടുക്കുന്നത് ഉന്നതർ ഇടപെട്ട് വിലക്കിയെങ്കിലും ടാക്സ് ടവറിനകത്ത് വിഷയം വൻ ചർച്ചയായി.

ഡെപ്യൂട്ടി കമ്മിഷണർമാരുടെ ഈ ക്യാബിനിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് സെക്രട്ടേറിയറ്റിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ട ഫിനാൻസ് ഓഫീസറാണ്. ഡെപ്യൂട്ടി കമ്മിഷണർസ്ഥാനത്ത് നിന്ന് സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥൻ പരമഭക്തനാണത്രെ. കഴിഞ്ഞ ഭരണകാലത്ത് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button