Latest NewsKeralaNews

കരുവന്നൂര്‍ സഹകരണ ബാങ്ക് വഴി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു, തൃശൂരിലും കൊച്ചിയിലും ഇഡി റെയ്ഡ്

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ട്വിസ്റ്റ്. ബാങ്ക് വഴി കോടികളുടെ കള്ളപ്പണം വെളിപ്പിച്ചെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ സംഘം തൃശൂരിലും എറണാകുളത്തും റെയ്ഡ് നടത്തുന്നു. അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക്, തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പെടെ ഒന്‍പത് ഇടങ്ങളിലാണ് രാവിലെ ഒന്‍പത് മണി മുതല്‍ പരിശോധന ആരംഭിച്ചത്. ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

Read Also: കേരളത്തില്‍ നിപയുടെ രണ്ടാം തരംഗം ഉണ്ടായിട്ടില്ല: സംസ്ഥാന ആരോഗ്യ വകുപ്പ്

സതീഷ് കുമാര്‍ ബന്ധുക്കളുടെ അടക്കം പേരില്‍ ഈ ബാങ്കിലെടുത്ത നാല് അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. ഈ അക്കൗണ്ടുകള്‍ നേരത്തെ ഇഡി മരവിപ്പിച്ചിരുന്നു. അക്കൗണ്ട് വഴി നടത്തിയ ട്രാന്‍സാക്ഷന്‍ എന്തെല്ലാമാണെന്ന് അറിയാനാണ് ഇഡി സംഘമെത്തിയത്. മുന്‍ എംഎല്‍എ എം.കെ കണ്ണന്റെ നേതൃത്വത്തിലാണ് തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇവിടെ മൂന്ന് കോടിയിലേറെ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.

കൊച്ചിയില്‍ ദീപക് എന്നയാളുടെ വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് ഇയാള്‍ അഞ്ചരക്കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇഡിയുടെ കണ്ടെത്തല്‍. കൊച്ചിയിലെ പ്രമുഖ ഡോക്ടറുടെ മകനായ ദീപക് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണ്. സിപിഎമ്മുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് ദീപക് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button