Latest NewsNewsIndia

കാനഡ ഭീകരർക്ക് സുരക്ഷിത താവളമാകുന്നു: ഇന്ത്യ – കാനഡ നയതന്ത്ര തർക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി അരിന്ദം ബാഗ്ചി

ഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. കാനഡ ഭീകരർക്ക് സുരക്ഷിത താവളമാകുന്നതായി അരിന്ദം ബാഗ്ചി പറഞ്ഞു.

‘ഭീകരവാദത്തിന് ധനസഹായവും പിന്തുണയും നൽകുന്നത് നമ്മുടെ പടിഞ്ഞാറൻ അയൽരാജ്യമായ പാകിസ്ഥാനാണ്, എന്നാൽ കാനഡ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ ഭീകരവാദ പ്രവർത്തനങ്ങൾക്ക് സുരക്ഷിത താവളങ്ങളും പ്രവർത്തിക്കാനുള്ള സ്ഥലങ്ങളും നൽകുന്നുണ്ട്. കനേഡിയൻ ഗവൺമെന്റ് തീവ്രവാദികൾക്ക് സുരക്ഷിത താവളങ്ങൾ നൽകരുത്. തീവ്രവാദ ആരോപണങ്ങൾ നേരിടുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. അല്ലാത്തപക്ഷം കുറ്റാരോപിതരെ നിയമ നടപടി നേരിടാനായി ഇന്ത്യയിലേക്ക് അയക്കണം,’ അരിന്ദം ബാഗ്ചി വ്യക്തമാക്കി.

തൊഴിലാളികളുടെ പ്രശ്നം പഠിക്കാൻ ചുമട്ടുതൊഴിലാളികൾക്കൊപ്പം പെട്ടി ചുമന്ന് രാഹുൽ ഗാന്ധി: വൈറലായി ചിത്രങ്ങൾ

കാനഡ കേന്ദ്രീകരിച്ച് ഇന്ത്യക്കെതിരെ ഭീകരവാദ പ്രവർത്തനം നടത്തുന്ന 20-25 ഭീകരവാദികളെ കൈമാറാൻ ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ കാനഡ അതിന് തയ്യാറായില്ലെന്നും ബാഗ്ചി പറഞ്ഞു.  ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ കുറിച്ച് ഇന്ത്യയ്ക്ക് പ്രത്യേക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാൽ, കാനഡയിലുളള വ്യക്തികള്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ ഇന്ത്യ കാനഡയുമായി പങ്കിട്ടിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button