Latest NewsNewsIndia

പാർട്ടി ഓഫീസിൽ അനുമതിയില്ലാതെ സ്ഥാപിച്ച മുലായം സിംഗിന്റെ പ്രതിമ നീക്കം ചെയ്തു

മുൻകൂർ അനുമതിയില്ലാതെ പാർട്ടി ഓഫീസിൽ സ്ഥാപിച്ചിരുന്ന അന്തരിച്ച സമാജ്‌വാദി പാർട്ടി (എസ്‌പി) രക്ഷാധികാരി മുലായം സിംഗ് യാദവിന്റെ ആറടി ഉയരമുള്ള പ്രതിമ നീക്കം ചെയ്തു. നഗർ പാലിക പരിഷത്തുള്ള പൗരസമിതിയുടെ നോട്ടീസിന് പിന്നാലെയാണ് പ്രതിമ നീക്കം ചെയ്തത്. നഗർ പാലിക പരിഷത്ത് ഓഫീസിന് സമീപമുള്ള എസ്പി ഓഫീസിലെ പ്ലാറ്റ്‌ഫോമിൽ ജില്ലാ പ്രസിഡന്റ് വീരേന്ദ്ര യാദവാണ് പ്രതിമ സ്ഥാപിച്ചത്.

പ്രതിമ ശ്രദ്ധയിൽപ്പെട്ട പൗരസമിതി പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 23 ന് യാദവിന് നോട്ടീസ് നൽകുകയും എസ്പി ഓഫീസിന്റെ കവാടത്തിൽ ഒട്ടിക്കുകയും ചെയ്തു. പ്രതിമ പൊളിക്കാൻ പാർട്ടിക്ക് 24 മണിക്കൂർ സമയം നൽകിയെന്നും ഇല്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും നോട്ടീസിൽ പറയുന്നു. യാദവ് വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. പാർട്ടി അംഗങ്ങളിൽ നിന്നും 10 ലക്ഷം രൂപ സമാഹരിച്ച് ആണ് യാദവ് പ്രതിമ ഉണ്ടാക്കിയതെന്ന് എസ്പി ജില്ലാ വൈസ് പ്രസിഡന്റ് അലങ്കർ സിംഗ് പറഞ്ഞു.

‘ഞങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഭരണകൂടം ഇത് നീക്കം ചെയ്തത്. നോട്ടീസ് നൽകിയതിന് ശേഷം സെപ്റ്റംബർ 23 ന് ഞങ്ങൾ തന്നെ പ്രതിമ പൊളിച്ചുമാറ്റി’, അദ്ദേഹം പറഞ്ഞു.

നഗരസഭ അനുവദിച്ച എട്ട് കടകൾ ചേർത്താണ് എസ്പി ഓഫീസ് തുറന്നതെന്ന് നഗർ പാലിക പരിഷത്ത് എക്‌സിക്യൂട്ടീവ് ഓഫീസർ വിനോദ് കുമാർ സോളങ്കി പറഞ്ഞു. അനുമതിയില്ലാതെ അവിടെ ഒരു ഹാളും മുറിയും നിർമിച്ചു. അനുവാദമില്ലാതെ പ്രതിമ സ്ഥാപിക്കാൻ കഴിയില്ലെന്നും സോളങ്കി നോട്ടീസിൽ പറയുന്നു. പ്രതിമ ഇപ്പോൾ നീക്കം ചെയ്തതായി അദ്ദേഹം പിന്നീട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button