![](/wp-content/uploads/2023/09/raveendran.jpg)
കുന്നംകുളം: പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ കേസിൽ മധ്യവയസ്കന് 30 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മങ്ങാട് അത്രപ്പുള്ളി വീട്ടിൽ രവീന്ദ്രനെയാണ്(രവി – 51) കോടതി ശിക്ഷിച്ചത്. കുന്നംകുളം അതിവേഗ സ്പെഷൽ പോക്സോ കോടതി ജഡ്ജി എസ്. ലിഷ ആണ് ശിക്ഷ വിധിച്ചത്.
2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴിയിൽ എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ.കെ ഭൂപേഷിന്റെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ.എസ്. ബിനോയിയും സഹായിക്കാനായി അഭിഭാഷകരായ അമൃത, അനുഷ എന്നിവരും എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മധുവും പ്രവർത്തിച്ചു.
Post Your Comments