ThrissurKeralaNattuvarthaLatest NewsNews

45കാരനെ ക്രൂരമായി മർദിച്ച് അവശനാക്കി: മൂന്നുപേർ പിടിയിൽ

മുടിക്കോട് വെളിയത്തുപറമ്പിൽ ഷിഹാബ് (32), വട്ടക്കല്ല് കണ്ണമ്പുഴ വീട്ടിൽ നെൽസൺ (30), വട്ടക്കല്ല് നെല്ലിപ്പറമ്പിൽ ഷെഹീർ (42) എന്നിവരാണ് പൊലീസ് പിടിയിലായത്

പട്ടിക്കാട്: 45കാരനെ ക്രൂരമായി മർദിച്ച കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. മുടിക്കോട് വെളിയത്തുപറമ്പിൽ ഷിഹാബ് (32), വട്ടക്കല്ല് കണ്ണമ്പുഴ വീട്ടിൽ നെൽസൺ (30), വട്ടക്കല്ല് നെല്ലിപ്പറമ്പിൽ ഷെഹീർ (42) എന്നിവരാണ് പൊലീസ് പിടിയിലായത്. പീച്ചി പൊലീസ് ആണ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ചാത്തംകുളം സ്വദേശി കറുപ്പം വീട്ടിൽ ഷമീറിനെ(45) ആണ് ഇവർ മൂന്നുപേരും ചേർന്ന് മർദിച്ച് അവശനാക്കിയത്.

തോട്ടപ്പടി അടിപ്പാതയിൽ ആണ് സംഭവം. ബൈക്കിൽ വരുകയായിരുന്ന ഷമീറിനെ മൂന്നുപേരും ചേർന്ന് ഓട്ടോറിക്ഷയിൽ പിന്തുടരുകയും തുടർന്ന്, ആറാം കല്ല് സർവിസ് റോഡിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിനോട് ചേർന്ന് ഓട്ടോറിക്ഷ ബൈക്കിന് കുറുകെയിട്ട് തടഞ്ഞ്, ഷമീറിനെ ബൈക്കിൽനിന്ന് ചവിട്ടി താഴെയിട്ട് ചവിട്ടുകയും കമ്പി വടികൊണ്ട് തല്ലിച്ചതക്കുകയുമായിരുന്നു. ആക്രമണശേഷം ഷമീറിനെ ഉപേക്ഷിച്ച് പ്രതികൾ സ്ഥലം വിട്ടു.

Read Also : നമ്പര്‍ തിരുത്തി വച്ച് എഐ ക്യാമറയെ പറ്റിച്ചത് 51 തവണ: ഒടുവില്‍ പിടി വീണു, യുവാവിന് പിഴ 60,000

ഷമീറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പീച്ചി പൊലീസ് കേസെടുക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ ബിബിൻ ബി. നായരും സംഘവും പ്രതികളെ പിടികൂടിയത്. പ്രതികൾ മൂന്നുപേരും നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

എസ്.ഐ അജി, എ.എസ്.ഐ ജയേഷ്, എസ്.സി.പി.ഒ രഞ്ജിത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button