Latest NewsNewsInternational

ഗാസയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടനെ നാട്ടിലെത്തിക്കാന്‍ കഴിയുന്ന സാഹചര്യമല്ല ഉള്ളത്: കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ ഗാസയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടനെ നാട്ടിലെത്തിക്കാന്‍ സാധിക്കുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍. വെസ്റ്റ് ബാങ്കില്‍ കുടുങ്ങിയ ഒരാള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരെ അനുകൂലമായ സാഹചര്യത്തില്‍ തിരികെ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. പാലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് ആവശ്യമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ച് നില്‍ക്കുന്നതായും അരിന്ദം ബാഗ്ചി വ്യക്തമാക്കി.

ഗാസയിലെ അല്‍ അഹ്‌ലി ആശുപത്രിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലസ്തീന്‍ ജനതയ്ക്ക് വേണ്ടി സഹായം നല്‍കുന്നത് തുടരുമെന്നും മോദി വ്യക്തമാക്കി. സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയിലെ സുരക്ഷാ സ്ഥിതിയിലും ഭീകരവാദത്തിലും പ്രധാനമന്ത്രി ആശങ്ക പങ്ക് വച്ചു. ഹമാസ്-ഇസ്രായേൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഫോണിൽ ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി ആശങ്ക അറിയിച്ചത്.

ഗാസയിലെ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിൽ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി മോദി അനുശോചനം അറിയിച്ചു. ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെ, ഫലസ്തീൻ ജനതയ്ക്ക് ഇന്ത്യ മാനുഷിക സഹായം അയക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാലമായ നിലപാടാണ് ആവര്‍ത്തിച്ചതെന്നും നരേന്ദ്ര മോദി സാമൂഹ്യ മാധ്യമമായ എക്‌സിലൂടെ അറിയിച്ചു.

‘ഭീകരവാദം, അക്രമം, മേഖലയിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം എന്നിവയിൽ ഞങ്ങളുടെ അഗാധമായ ആശങ്ക പങ്കുവെച്ചു. ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാല തത്ത്വപരമായ നിലപാട് ആവർത്തിച്ചു’, പലസ്തീൻ അതോറിറ്റി പ്രസിഡന്റുമായി സംസാരിച്ചതിന് ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button