Latest NewsKeralaNews

ഹമാസ് ഭീകരരെന്ന് ലീഗ് വേദിയില്‍ ശശി തരൂര്‍; പ്രതിരോധം ഭീകരവാദം അല്ലെന്ന് തിരുത്തി എം.കെ മുനീർ

ഹമാസ് ഭീകരരെന്ന് മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാര്‍ഡ്യ റാലയില്‍ ശശി തരൂര്‍. പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയുടെ സമാപന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുമ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുസ്‌ളീം ലീഗ് അടക്കമുള്ള എല്ലാ മുസ്‌ളീം സംഘടനകളും ഹമാസിനെ ചെറുത്ത് നില്‍പ്പ് പോരാളികള്‍ എന്ന് വിശേഷിപ്പിക്കുമ്പോഴാണ് ലീഗ് വേദിയില്‍ തന്നെ ഹമാസിനെ ഭീകരര്‍ എന്ന് ശശി തരൂര്‍ വിളിച്ചത്. ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ ഭീകരാക്രമണം നടത്തിയെന്ന തരൂരിന്റെ പരാമർശത്തെ തിരുത്തി മുസ്ലിം ലീഗ് നേതാക്കൾ രംഗത്തെത്തി.

തരൂരിന് ശേഷം പ്രസംഗിച്ച അബ്ദുസമദ് സമദാനി എം.പിയും എം.കെ. മുനീർ എം.എൽ.എയും ഈ പരാമർശം തിരുത്തുകയായിരുന്നു. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് ഫലസ്തീനികൾ നടത്തുന്നതെന്ന് സമദാനി പറഞ്ഞു. പ്രതിരോധം ഭീകരവാദമല്ലെന്ന് എം.കെ. മുനീറും വ്യക്തമാക്കി. കോഴിക്കോട് കടപ്പുറത്ത് നടന്ന പാലസ്തീ്ന്‍ ഐക്യദാര്‍ഡ്യ റാലിയുടെ സമാപന സംഗമം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

‘കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തി 1400 പേരെ കൊന്നു. 200 പേരെ ബന്ദികളാക്കി. അതിന്റെ മറുപടിയായി ഇസ്രായേല്‍ 1400 അല്ല 6000 പേരെ കൊന്നുകഴിഞ്ഞു. ബോംബിങ് നിര്‍ത്തിയിട്ടില്ല. 19 ദിവസമായി ലോകം കാണുന്നത് മനുഷ്യാവകാശത്തിന്റെ ഏറ്റവും മോശമായ ദുരന്തമാണ്’ എന്നാണ് തരൂര്‍ പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button