KottayamKeralaNattuvarthaLatest NewsNews

കൊലപാതകശ്രമം: ശിക്ഷ വിധിച്ച ശേഷം ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ

വള്ളിച്ചിറ പാറത്താട്ട് സാബു(60), വാഴൂര്‍ പുതുപള്ളിക്കുന്നേല്‍ ചന്ദ്രശേഖരന്‍(70) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കോട്ടയം: കോടതി ശിക്ഷ വിധിച്ചതിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടു പ്രതികൾ പൊലീസ് അറസ്റ്റിൽ. വള്ളിച്ചിറ പാറത്താട്ട് സാബു(60), വാഴൂര്‍ പുതുപള്ളിക്കുന്നേല്‍ ചന്ദ്രശേഖരന്‍(70) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പിടികൂടിയത്.

Read Also : ഊട്ടിയിലേയ്ക്ക് വിനോദയാത്ര പോകാനൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു

2007-ല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സാബുവിനെ ആറുമാസം തടവിനും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ചന്ദ്രശേഖരന് 2005-ല്‍ ബൈക്ക് യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇവര്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.

ഇത്തരത്തില്‍ ഒളിവില്‍ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനു വേണ്ടി ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശക്തമായ തെരച്ചിലാണ് ഇരുവരും പൊലീസിന്‍റെ പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button