Latest NewsNewsInternational

ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ 19 കാരിയുടെ മൃതദേഹം കണ്ടെത്തി

ഒക്‌ടോബർ ഏഴിന് പലസ്തീൻ ഭീകര സംഘടനയായ ഹമാസ് തട്ടിക്കൊണ്ടുപോയ കൗമാരക്കാരിയായ ഇസ്രായേൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ ഗാസ മുനമ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വെള്ളിയാഴ്ച അറിയിച്ചു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയ്ക്ക് സമീപം 19 കാരിയായ കോർപ്പറൽ നോവ മാർസിയാനോയുടെ മൃതദേഹം ഐഡിഎഫ് സൈന്യം കണ്ടെത്തുകയായിരുന്നു.

’19 വയസ്സുള്ള സിപിഎൽ നോവ മാർസിയാനോയെ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഒക്‌ടോബർ 7 ന് അവളുടെ മൃതദേഹം ഗാസയിലെ ഷിഫ ഹോസ്പിറ്റലിനോട് ചേർന്നുള്ള കെട്ടിടത്തിൽ നിന്നും ഐഡിഎഫ് സൈന്യം കണ്ടെത്തി. കുടുംബത്തിന് ഐഡിഎഫ് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, അവർക്ക് തുടർന്നും പിന്തുണ നൽകും’, സൈന്യം എക്‌സിൽ എഴുതി.

ഗാസ മുനമ്പിലെ അൽ-ഷിഫ ആശുപത്രി സമുച്ചയത്തിന് സമീപമുള്ള കെട്ടിടത്തിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തതായി ഐഡിഎഫ് കഴിഞ്ഞ ദിവസം അറിയിച്ചു. പെൺകുട്ടിയെ കൂടാതെ 65 കാരിയായ യെഹുദിത് വെയ്‌സിന്റെ മൃതദേഹവും ഇസ്രായേൽ സൈന്യം കണ്ടെടുത്തു. ഇവരെ ഒക്ടോബർ 7 ന് ഹമാസ് ബന്ദിയാക്കുകയായിരുന്നു. ഒക്‌ടോബർ ഏഴിന് യെഹൂദിത്തിന്റെ ഭാര്യ ഷ്മുലിക് വെയ്‌സിനെ ഹമാസ് ഭീകരർ കിബ്ബട്ട്‌സ് ബീരിയിലെ വീട്ടിൽ വച്ച് കൊലപ്പെടുത്തി. ദമ്പതികൾക്ക് അഞ്ച് കുട്ടികളുണ്ടെന്ന് ഐഡിഎഫ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button