Latest NewsNewsIndia

നാല് ലക്ഷം രൂപയ്ക്ക് അമ്മ തന്നെ വിറ്റു; പരാതിയുമായി 18കാരി

ഗൊരഖ്പൂർ: നാല് ലക്ഷം രൂപയ്ക്ക് അമ്മ തന്നെ വിറ്റെന്ന പരാതിയുമായി 18കാരി പൊലീസ് സ്റ്റേഷനിൽ. ഉത്തർപ്രദേശിലെ മഹേസ്രയിൽ നിന്നുള്ള യുവതിയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

ഹരിയാന സ്വദേശിക്ക് വിവാഹമെന്ന പേരിലാണ് അമ്മ തന്നെ വിറ്റതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. വിവാഹം ചെയ്തയാൾ പല വഴിവിട്ട കാര്യങ്ങൾക്കും തന്നെ നിർബന്ധിച്ചു. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു.

“ബുധനാഴ്‌ചയാണ് യുവതി ഞങ്ങളെ സമീപിച്ചത്. താൻ ചിലുവാൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് താമസിക്കുന്നതെന്നും ഹരിയാനക്കാരനായ ഒരാൾക്ക് അമ്മ തന്നെ വിറ്റെന്നും ഇയാൾ തന്നെ വിവാഹം കഴിച്ചുവെന്നുമാണ് യുവതി പറഞ്ഞത്”- എസ്പി മനോജ് അവസ്തി പറഞ്ഞു. നവംബർ 23ന് തന്റെ വീട്ടിലായിരുന്നു വിവാഹ ചടങ്ങെന്നും ഹരിയാന സ്വദേശിയായ യുവാവിൽ നിന്ന് അമ്മ 4 ലക്ഷം രൂപ വാങ്ങിയ ശേഷമാണ് വിവാഹം നടന്നതെന്നും യുവതി പറയുന്നു.

യുവതിയുടെ രണ്ട് മൂത്ത സഹോദരിമാരും ഹരിയാനയിൽ വിവാഹിതരാണ്. അമ്മയും മറ്റ് കുടുംബാംഗങ്ങളും യുവതിയുടെ ആരോപണങ്ങൾ തള്ളി. യുവതിയുടെ ആരോപണങ്ങൾ പരിശോധിച്ചു വരികയാണെന്ന് ചിലുവാൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സഞ്ജയ് മിശ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button