കൊല്ലം: കാണിക്കവഞ്ചി മോഷണക്കേസിൽ സ്ഥിരം മോഷ്ടാക്കളായ മൂന്നുപേർ പൊലീസ് പിടിയിൽ. തങ്കശ്ശേരി സി.വി.എം.എസ് നഗർ ഇസ്താക്കി പറമ്പിൽ വീട്ടിൽ ജോയി(49), കരിക്കോട് ടി.കെ.എം.സി പുതുവീട്ടിൽ തറ കരിമ്പാലിൽ തെക്കതിൽ ഉല്ലാസ് ജോഷി(39), ആശ്രാമം ഇ.എസ്.ഐ പുതുവൽ പുരയിടം കീർത്തിനഗറിൽ ഷിജു(44) എന്നിവരാണ് അറസ്റ്റിലായത്. ശക്തികുളങ്ങര പൊലീസാണ് പിടികൂടിയത്.
Read Also : 191-ാം പിറന്നാളിന്റെ നിറവിൽ ജോനാഥൻ! കരയിലെ ഏറ്റവും പ്രായം കൂടിയ ജീവിക്ക് ആശംസകൾ അറിയിച്ച് നിരവധി പേർ
പഴവൂർ ജംങ്ഷനിലെ ഗുരുമന്ദിരത്തിലെ വഞ്ചിയാണ് കുത്തിതുറന്ന് കവർച്ച നടത്തിയത്. മരുത്തടി സെൻട്രൽ ബാങ്കിന് സമീപം പൊലീസ് പട്രോളിങ് സംഘം സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിൽ മോഷണമുതൽ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച കല്ലുംപുറം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിതുറന്ന് കവർച്ച നടത്തിയത് ജോയി ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എസ്.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ പട്രോളിങ് നടത്തിയിരുന്ന എ.എസ്.ഐ ക്രിസ്റ്റി, എസ്.സി.പി.ഒ മാരായ അബുതാഹിർ, ബിജു, സി.പി.ഒമാരായ ശ്രീകാന്ത്, രാഹുൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments