KeralaLatest NewsNews

വനമേഖലയിൽ കഞ്ചാവ് തോട്ടം: അറുനൂറോളം കഞ്ചാവ് ചെടികൾ കണ്ടെത്തി

പാലക്കാട്: പാലക്കാട് അട്ടപ്പാടി വനമേഖലയിൽ, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ തിരച്ചിലിൽ, കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തി. ഭൂതയാറിലും, കുറുക്കത്തിക്കല്ലു ഊരിന് സമീപവുമാണ് വിളവെടുപ്പിന് പാകമായത് ഉൾപ്പെടെ അറുന്നൂറോളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചത്.

Read Also: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തിൽ കടന്നു കയറുവാൻ കേന്ദ്രത്തെ അനുവദിക്കില്ല: മുഖ്യമന്ത്രി

അഗളി എക്‌സൈസ് റേഞ്ച് ഓഫിസും, ജനമൈത്രി എക്‌സൈസ് സ്‌ക്വാഡും, പുതുർ ഫോറസ്റ്റ് റേഞ്ച് പാർട്ടിയും സംയുക്തമായിട്ടാണ് മേലെ ഭൂതയാറിൽ പുലർച്ചെ അതിസാഹസികമായി തിരച്ചിൽ നടത്തിയത്. വിളവെടുപ്പിന് പാകമായ 176 കഞ്ചാവ് ചെടികളും, പുതുതായി വച്ച് പിടിപ്പിക്കുന്നതിന് നഴ്‌സറി പോലെ പരിപാലിച്ച് വളർത്തിയ 328 കഞ്ചാവ് തൈകളും റെയ്ഡിൽ കണ്ടെത്തി. അഗളി എക്‌സൈസ് ഇൻസ്‌പെക്ടർ ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയിഡ്. സിവിൽ എക്‌സൈസ് ഓഫീസർമാരായ ബോജൻ, ലക്ഷ്മണൻ, ഹരിദാസ്, പ്രദീപ്, നവാസ്, എക്‌സൈസ് ഡ്രൈവർ അനൂപ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അനു, ഫോറസ്റ്റ് വാച്ചർമാരായ ചന്ദ്രൻ, രാജൻ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

മണ്ണാർക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ആദർശും സംഘവും ഐബിയിലെ പ്രിവന്റ്ീവ് ഓഫീസർ ആർ എസ് സുരേഷ് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറക്കത്തിക്കല്ല് ഊരിൽ നടത്തിയ റെയ്ഡിൽ 3 മാസം പ്രായമുള്ള 40 കഞ്ചാവ് ചെടികളും 2 മാസം പ്രായമുള്ള 31 കഞ്ചാവ് ചെടികളും അടക്കം ആകെ 71 കഞ്ചാവ് ചെടികൾ കണ്ടെത്തി. ഐബി ഇൻസ്‌പെക്ടർ നൗഫൽ എൻ, പ്രിവന്റിവ് ഓഫിസർമാരായ ആർ എസ് സുരേഷ്, വിശ്വകുമാർ, പ്രസാദ് കെ, മണ്ണാർക്കാട് സർക്കിളിലെ പ്രിവന്റീവ് ഓഫീസർ വിനോദ് എം പി, അഗളി എക്‌സൈസ് റേഞ്ച് സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് കെ, സുനീഷ് വി എക്‌സൈസ് ഡ്രൈവർമാരായ കന്നഡസൻ കെ, അനൂപ്, മുക്കാലി ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജിഷ്ണു, പൊന്നുസ്വമി എന്നിവർ റെയിഡിൽ പങ്കെടുത്തു.

Read Also: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി കാനഡയുടെ തീരുമാനം, ജിഐസി 6 ലക്ഷത്തില്‍ നിന്ന് 13 ലക്ഷമായി ഉയര്‍ത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button