KottayamKeralaNattuvarthaLatest NewsNews

വിളക്കിൽ നിന്നു തീപടർന്ന് തനിച്ച് താമസിക്കുന്ന വയോധികയ്ക്ക് ദാരുണാന്ത്യം

മണർകാട് ആമലക്കുന്നിൽ‌ കാഞ്ഞിരത്തിങ്കൽ പരേതനായ തങ്കപ്പന്‍റെ ഭാര്യ തങ്കമ്മയാ(68)ണ് മരിച്ചത്

കോട്ടയം: വിളക്കിൽ നിന്നു തീപടർന്ന് കത്തി ഒറ്റയ്ക്കു താമസിക്കുന്ന വയോധിക മരിച്ചു. മണർകാട് ആമലക്കുന്നിൽ‌ കാഞ്ഞിരത്തിങ്കൽ പരേതനായ തങ്കപ്പന്‍റെ ഭാര്യ തങ്കമ്മയാ(68)ണ് മരിച്ചത്.

Read Also : സംസ്ഥാനത്ത് കൊവിഡ് അതിവേഗം വ്യാപിക്കുന്നു, 24 മണിക്കൂറിനിടെ 265 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണമെന്ന് റിപ്പോര്‍ട്ട്

ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം. പാസ്റ്റിക് കുപ്പിയിൽ ഡീസൽ നിറച്ച് അതിൽ തുണി ചുറ്റിയ കമ്പ് ഇറക്കി ഉണ്ടാക്കിയ വിളക്കിൽ നിന്നാണ് തീപടർന്നത്. രാത്രിയിൽ ക്രിസ്മസ് കരോൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അയൽവാസിയാണ് തങ്കമ്മയുടെ വീട്ടിൽ തീയും പുകയും കണ്ടത്. ഉടനെ മക്കളെ വിവരമറിയിക്കുകയായിരുന്നു. സമീപത്ത് താമസിക്കുന്ന മകനും നാട്ടുകാരും ജനലിലൂടെ വീടിനുള്ളിലേക്ക് വെള്ളം ഒഴിച്ചാണ് തീയണച്ചത്.

കതക് തകർത്ത് അകത്ത് പ്രവേശിച്ചെങ്കിലും തങ്കമ്മയെ രക്ഷിക്കാനായില്ല. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള തങ്കമ്മ നാളുകളായി മക്കളുമായി അകന്നുകഴിയുകയാണ്. ഇവർ വീട്ടിൽ പ്ലാസ്റ്റിക് കുപ്പികളും പാഴ്‌വസ്തുക്കളും സൂക്ഷിച്ചിരുന്നു. നിരവധി കുപ്പികളിൽ ഡീസലും സൂക്ഷിച്ചിരുന്നു. ഇതാണ് തീയാളിപ്പടരാൻ കാരണമായത്.

മക്കൾ: വിനോദ്, സന്തോഷ്, മനോജ്, ബിന്ദു, ജിനു. മരുമക്കൾ: പ്രിയ, ഷീബ, ഷിബി, രാജേഷ്, മിനി. മൃതദേഹം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button