Latest NewsNewsIndia

തൃണമൂല്‍ പ്രവര്‍ത്തകനെ പോയിന്റ് ബ്ളാങ്കില്‍ വെടിവെച്ചു കൊന്നു

കൊല്‍ക്കത്ത: പാര്‍ട്ടി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ടിഎംസി എംപി അര്‍ജുന്‍ സിംഗിന്റെ അനന്തരവന്‍ അറസ്റ്റിലായി. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. വിക്കി യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എംപിയുടെ അനന്തരവന്‍ പപ്പു എന്ന സഞ്ജിത് സിംഗ് അറസ്റ്റിലായതായി പോലീസ് അറിയിച്ചു.

Read Also: എക്‌സൈസ് സ്പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി: മൂന്ന് പേർ അറസ്റ്റിൽ

നവംബര്‍ 21നാണ് വിക്കിയാദവ് വീടിന് സമീപം വെടിയേറ്റ് മരിച്ചത്. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന വിക്കിയോട് മോട്ടോര്‍ സൈക്കിളില്‍ വന്ന് പേര് ചോദിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. വിക്കി പേര് പറഞ്ഞയുടന്‍, അവര്‍ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ എട്ട് മുതല്‍ ഒമ്പത് തവണ വെടിവെക്കുകയായിരുന്നു. വിക്കി സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു, പിന്നാലെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

വിക്കിയെ ആദ്യം ഭട്പാര സ്റ്റേറ്റ് ജനറല്‍ ആശുപത്രിയിലും പിന്നീട് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു . എന്നാല്‍, അദ്ദേഹം മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ബരാക്പൂര്‍ എംപി അര്‍ജുന്‍ സിങ്ങിന്റെ മകന്‍ പവന്‍ സിങ്ങുമായി ഇയാള്‍ക്ക് അടുപ്പമുണ്ടെന്നു റിപ്പോര്‍ട്ടു വന്നിരുന്നു..

കേസില്‍ ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button