KeralaLatest News

മൃതദേഹം മാറ്റാനും ചോര കഴുകിക്കളയാനും സഹായിച്ചത് ശ്യാമ, അഖിലിന് ധൈര്യവും നൽകി: സംശയം തോന്നിയത് ആംബുലൻസ് ഡ്രൈവർക്ക്

കൊല്ലത്ത് മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം മാങ്ങാട് മൂന്നാംകുറ്റിയിലാണ് മകൻ അച്ഛനെ കടയിൽ വച്ച് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊല്ലം കിളികൊല്ലൂര്‍ മൂന്നാംകുറ്റി സിറ്റിമാക്‌സ് കളക്ഷന്‍സ് ഉടമ അറുന്നൂറ്റി മംഗലം മാടന്‍കാവിന് സമീപം ഇന്ദ്രശീലയില്‍ രവീന്ദ്രനാ(65)ണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകന്‍ അഖില്‍ (32), കടയിലെ ജീവനക്കാരി മങ്ങാട് സ്വദേശി ശ്യാമ (28) എന്നിവരെ കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. താനും പിതാവും തമ്മിൽ തർക്കം നടന്നിരുന്നുവെന്നും അതിനെത്തുടർന്നാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും മകൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മകനൊപ്പം മൃതദേഹം ഒളിപ്പിക്കാനും കൊലപാതകം മറച്ചു വയ്ക്കാനും കൂട്ടു നിന്ന കടയിലെ ജീവനക്കാരിയായ ശ്യാമ (28)യേയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

രവീന്ദ്രന് രണ്ടു ആൺമക്കളാണ്. മൂത്തമകനായ പ്രസൂൺ ഇസ്രായേലിൽ ജോലി ചെയ്യുകയാണെന്നാണ് വിവരം. രവീന്ദ്രൻ വലിയ രീതിയിലുള്ള ഒരു ഫാൻസി സ്റ്റോറാണ് നടത്തിവന്നിരുന്നത്. ഈ ഫാൻസി സ്റ്റോറിലെ ജീവനക്കാരിയായിരുന്നു ശ്യാമ. ശ്യാമയും രവീന്ദ്രൻ്റെ ഇളയമനായ അഖിലും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്നും ഈ ബന്ധത്തെ രവീന്ദ്രൻ എതിർത്തിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

അടുത്തസമയത്തായി അഖിൽ കടയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചില അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ഇത് രവീന്ദ്രൻ അംഗീകരിച്ചിരുന്നില്ല. മാത്രമല്ല അഖിലും ശ്യാമയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചും രവീന്ദ്രൻ പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. ഇതും അഖിലിനെ പ്രകോപിപ്പിച്ചിരുന്നു എന്നാണ് വിവരങ്ങൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button