എറണാകുളം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. വീട്ടില്‍നിന്നും ലഭിച്ച കുറിപ്പിലാണ് അരുംകൊലയ്ക്ക് പിന്നിലെ കാരണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഭാര്യ സ്മിതയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. വെട്ടേറ്റ രണ്ട് പെണ്‍മക്കള്‍ ആശുപത്രിയിലുമാണ്.
Read Also; പുത്തൻ പ്രതീക്ഷകളുമായി രാജ്യത്ത് പുതുവർഷം പിറന്നു, എങ്ങും ആഘോഷം
പിറവം ജെ എം പി ആശുപത്രിക്ക് സമീപമാണ് മരിച്ച ബേബിയും കുടുംബവും താമസിച്ചിരുന്നത്. വെട്ടേറ്റ പെണ്‍മക്കളിലൊരാള്‍ അയല്‍വാസികളെ വിവരമറിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഏറെക്കാലം അമേരിക്കയിലായിരുന്നു മരിച്ച ബേബി. ഇടക്കാലത്ത് ബേബി മാനസികാസ്വസാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഭാര്യയേയും മക്കളേയും വെട്ടിയശേഷമാണ് ബേബി ആത്മഹത്യ ചെയ്തത്. നഴ്‌സിങ് വിദ്യാര്‍ഥികളാണ് പരിക്കേറ്റ രണ്ട് പെണ്‍മക്കളും. ഇവരെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മദ്യപിക്കുന്ന ശീലം ബേബിക്ക് ഉണ്ടായിരുന്നുവെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. മദ്യപിച്ചാല്‍ ഭാര്യയുമായി ബേബി സ്ഥിരമായി വഴക്കുണ്ടാക്കും. സാമ്പത്തിക പ്രശ്‌നങ്ങളും സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കവും ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം വീട്ടില്‍ നിന്ന് കിട്ടിയ കുറിപ്പില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുകേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ആശുപത്രിയില്‍ കഴിയുന്ന രണ്ട് പെണ്‍മക്കളും അപകടനില തരണം ചെയ്തു. നഴ്‌സിങ് വിദ്യാര്‍ത്ഥിനികളായ ഇരുവരും ക്രിസ്തുമസ് അവധിക്ക് വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം.
Post Your Comments