Latest NewsNewsIndia

പ്രേതബാധ ഒഴിപ്പിക്കാൻ ഭാര്യയെ പൂട്ടിയിട്ടത് 3 മാസം; ഒരു ദിവസത്തെ ഭക്ഷണം ബിസ്ക്കറ്റും ചായയും മാത്രം, യുവാവ് അറസ്റ്റിൽ

മംഗളൂരു: പ്രേതബാധയുണ്ടെന്നാരോപിച്ച് സ്വന്തം ഭാര്യയെ മൂന്ന് മാസം മുറിയിൽ പൂട്ടിയിട്ട് യുവാവ്. മംഗളൂരു പുത്തൂരിലെ കെമ്മിൻ ജെ ഗ്രാമത്തിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യുവതിയെ മോചിപ്പിച്ചു. അവശയായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശാലത എന്ന യുവതിയ്ക്കാണ് ഭർത്താവിൽ നിന്നും ഇത്തരമൊരു ക്രൂരത അനുഭവിക്കേണ്ടി വന്നത്.

ആശാലതക്ക് പ്രേതബാധയുണ്ടെന്നായിരുന്നു ഭർത്താവ് ശ്രീപതി ഹെബ്ബാറിന്റെ ആരോപണം. തുടർന്നാണ് ഇവരെ മുറിയിൽ പൂട്ടിയിട്ടത്. ഒരുദിവസം ഒരുനേരം ചായയും ബിസ്‌കറ്റും മാത്രമാണ് ഭർത്താവ് ഇവർക്ക് കഴിക്കാനായി നൽകിയിരുന്നത്. ആശാലതയെ പൂട്ടിയിട്ടത് ആദ്യം നാട്ടുകാർ അറിഞ്ഞില്ല. ചോദിക്കുമ്പോൾ വീട്ടിൽ പോയി എന്നാണ് ഭർത്താവ് വ്യക്തമാക്കിയിരുന്നത്.

എന്നാൽ ഏറെ ദിവസം കഴിഞ്ഞിട്ടും ആശാലതയുടെ വിവരമൊന്നും അറിയാതിരുന്നതോടെ നാട്ടുകാർ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ആശാലത സ്വന്തം വീട്ടിലില്ലെന്ന് നാട്ടുകാർക്ക് മനസ്സിലായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിൽ പൂട്ടിയിട്ട നിലയിൽ ഇവരെ കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഭാര്യയുടെ ശരീരത്തിൽ പ്രേതബാധയാണെന്നും ഒഴിപ്പിക്കാനാണ് പൂട്ടിയിട്ടതെന്നുമാണ് ശ്രീപതി ഹെബ്ബാർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button