Latest NewsKerala

ഒന്നിച്ചു മരിക്കാൻ വിവാഹിതയായ കാമുകിയെ കൊന്ന് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി രാവിലെ എണീറ്റ് പോയി: യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കാണാതായ 22 കാരിയായ യുവതിയെ വനത്തിലെ ഒഴിഞ്ഞ കെട്ടിടത്തിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. പൊലീസ് അന്വേഷണത്തിൽ വിവാഹിതയായ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിലായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പാലോട് ഊറൻമൂട് സ്വദേശി അച്ചുവാണ് വിവാഹിതയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്നലെ അറസ്റ്റിലായത്. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പനയമുട്ടത്ത് വെച്ചാണ് പ്രതിയെ വിതുര പൊലീസ് പിടികൂടിയത്.

വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനിൽ സുനില (22) ആണ് കൊല്ലപ്പെട്ടത്. ഒരുമിച്ചു മരിക്കാൻ തീരുമാനിച്ചപ്പോൾ താൻ കഴുത്തിൽ കയർ കുരുക്കിയാണ് സുനിലയെ കൊന്നത് എന്ന് പൊലീസിനോട് പ്രതി സമ്മതിച്ചു. സുനിലയെ കൊന്ന ശേഷം മൃതദേഹത്തിനരികിൽ കിടന്ന് പിറ്റേ ദിവസമാണ് പ്രതി അവിടെ നിന്നും പോയത്. കാമുകൻ അച്ചു (24) പോലീസിൻ്റെ പിടിയിലായി. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് സുനില.

തിങ്കളാഴ്ച രാവിലെ 9.30 മണിയോടെ ബന്ധുവായ ലല്ലു പ്രിയക്കൊപ്പം സുനില മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയിരുന്നു. തിരികെ മടങ്ങിയെത്താത്തതിനെ തുടർന്ന് സുനിലയുടെ ഭർത്താവ് സിബി വിതുര പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിൽ ഞാറനീലി ഊറൻമൂട് സ്വദേശിയായ അച്ചു എന്ന ആളുമായി സുനില പ്രണയത്തിലാണ് എന്ന് അറിവായി.

മെഡിക്കൽ കോളേജിൽ നിന്നും മടങ്ങി വന്ന സുനില അച്ചുവുമായി കല്ലം കുടി ഊറാംമൂട് എന്ന സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടിൽ എത്തി. സുനിലയുമായി ഒരു മിച്ച് കഴിയാൻ സാധിക്കില്ല എന്ന ബോദ്ധ്യത്തിൽ രണ്ടു പേരും മരിക്കാൻ തീരുമാനിച്ചു. ഇതേ തുടർന്ന് അച്ചു സുനിലയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം പനയമുട്ടത്തുള്ള ബന്ധുവീടിനോട് ചേർന്ന പ്രദേശത്ത് ആത്മഹത്യ ചെയ്യാൻ എത്തിയെങ്കിലും സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ വിവരം പാലോട് പോലീസിനെ അറിയിച്ചു.

പോലീസെത്തി അച്ചുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം  അറിയുന്നത്. നെടുമങ്ങാട് ഡി വൈ.എസ്.പി യുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം വിതുര പോലീസിന് കൈമാറിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്താലെ ലഭ്യമാകൂയെന്ന് പോലീസ് അറിയിച്ചു. സുനിലക്ക് നാലര വയസ്സുള്ള അഭിനവ് എന്ന ഒരു മോനുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button