Latest NewsNewsIndia

ദിവ്യയുടെ മൃതദേഹം അഴുകിയനിലയിൽ, തിരിച്ചറിയാൻ സഹായിച്ചത് ശരീരത്തിലെ ടാറ്റൂകൾ

ജനുവരി രണ്ടാം തീയതി ഹോട്ടലിൽ വെടിയേറ്റാണ് ദിവ്യ കൊല്ലപ്പെട്ടത്.

ദില്ലി: ഗുഡ്ഗാവില്‍ വെടിയേറ്റ് കൊല്ലപ്പെട്ട പ്രമുഖ മോഡൽ ദിവ്യ പഹൂജയുടെ മൃതദേഹം ഹരിയാനയിലെ കനാലില്‍ നിന്ന് കണ്ടെടുത്തത് അഴുകിയനിലയിലെന്ന് പൊലീസ്. ശരീരത്തിലെ ടാറ്റൂകളില്‍ നിന്നാണ് മൃതദേഹം ദിവ്യയുടേതാണെന്ന് സ്ഥിരീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടു ടാറ്റുകളാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന് ദിവ്യയുടെ ഫോട്ടോകളിലേതിന് സമാനമായിരുന്നു. തുടര്‍ന്ന് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ മാതാവിനും അടുത്ത ബന്ധുക്കള്‍ക്കും അയച്ചു നല്‍കി. അവരും മൃതദേഹം ദിവ്യയുടെതാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനും ഡിഎന്‍എ പരിശോധനയ്ക്കും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

read also: ‘റോഡിൽ അഭ്യാസം വേണ്ട, ഫ്രീക്കന്മാരുടെ കഴിവുകൾ കാണിക്കാൻ പ്രത്യേക സ്ഥലം കണ്ടെത്തണം’; കെ.ബി ഗണേഷ് കുമാർ

ജനുവരി രണ്ടാം തീയതി ഹോട്ടലിൽ വെടിയേറ്റാണ് ദിവ്യ കൊല്ലപ്പെട്ടത്. എന്നാൽ ഗുഡ്ഗാവ് പൊലീസ് സംഘം ഹരിയാനയിലെ തോഹ്നയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പഞ്ചാബിലെ ബക്ര കനാലില്‍ വലിച്ചെറിഞ്ഞ മൃതദേഹം ഒഴുകി അടുത്ത സംസ്ഥാനത്ത് എത്തിയെന്നാണ് പൊലീസ് പറയുന്നത്.

ഗുഡ്ഗാവ് സിറ്റി പോയിന്റ് ഹോട്ടലില്‍ വച്ച് രണ്ടാം തീയതിയാണ് ദിവ്യ പഹുജ കൊല്ലപ്പെട്ടത്. അന്ന് പുലര്‍ച്ചെ നാലു മണിയോടെ സിറ്റി പോയിന്റ് ഹോട്ടലിന്റെ ഉടമയായ അഭിജിത്തും ദിവ്യയും മറ്റൊരാളും ഹോട്ടലിലെ 111-ാം നമ്പര്‍ മുറിയില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അന്ന് രാത്രി 10:45ന് മൂന്ന് പേര്‍ ദിവ്യയുടെ മൃതദേഹം വലിച്ചിഴക്കുന്നതും ഷീറ്റില്‍ പൊതിഞ്ഞ് ഹോട്ടലില്‍ നിന്ന് ബിഎംഡബ്ല്യു കാറിലേക്ക് കയറ്റുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ദിവ്യയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ അഭിജിത്ത് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം വലിച്ചെറിഞ്ഞെന്നു വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button