Latest NewsNewsIndia

ക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിച്ച സ്ഥിതിക്ക് ഇസ്ലാം മതവിശ്വാസികള്‍ ഗ്യാന്‍വാപി മസ്ജിദില്‍ നിന്ന് ഒഴിയണം

ഗ്യാന്‍വാപി മസ്ജിദ് അവിടെ ഉണ്ടായിരുന്ന ഒരു പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് നിര്‍മ്മിച്ചതെന്ന് എഎസ്ഐ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതായി ഹിന്ദു പക്ഷ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍

ന്യൂഡല്‍ഹി : ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ ഗ്യാന്‍വാപി സമുച്ചയത്തിന്റെ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇസ്ലാം മതവിശ്വാസികള്‍ അവിടെ നിന്ന് ഒഴിയണമെന്ന ആവശ്യം ഉന്നയിച്ച് ഹിന്ദുപക്ഷ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ രംഗത്ത് വന്നു.

Read Also: നടന്‍ വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന

ഗ്യാന്‍വാപി  മസ്ജിദ് ഇതിനകം അവിടെ ഉണ്ടായിരുന്ന ഒരു പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് നിര്‍മ്മിച്ചതെന്ന് എഎസ്ഐ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതായി ഹിന്ദു പക്ഷ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ അവകാശപ്പെട്ടു.

എഎസ്ഐ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എല്ലാം വ്യക്തമാണെന്നും ഇനി ഒത്തുതീര്‍പ്പിനെക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കില്ലെന്നും മുസ്ലീം പക്ഷം ഒഴിയുകയാണ് ഏക പോംവഴിയെന്നും വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. ‘ഇതുവഴി നമുക്ക് നമ്മുടെ ക്ഷേത്രം ലഭിക്കും. ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് എഎസ്ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. വൈകാതെ ഗ്യാന്‍വാപി സമുച്ചയം നമ്മുടേതാകും. സര്‍വേയില്‍ രണ്ട് നിലവറകളില്‍ നിന്ന് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി’,വിഷ്ണു ശങ്കര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button