KeralaLatest NewsNews

കേന്ദ്ര നയങ്ങൾ നവകേരള സൃഷ്ടിക്ക് തടസമാണ്: വായ്പാ പരിധി വെട്ടിക്കുറച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നയങ്ങൾ നവകേരള സൃഷ്ടിക്ക് തടസമാണെന്ന് അദ്ദേഹം പറഞ്ഞു. വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു. സാമ്പത്തിക പ്രതിസന്ധി കേരളത്തെ വരിഞ്ഞ് മുറുക്കുന്നു. പ്രതിപക്ഷം കേന്ദത്തിന് കൂട്ട് നിൽക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2023- 24 കാലയളവിൽ ആറായിരം കോടിയുടെ കുറവ് ഉണ്ടായി. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചു. ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ കേരളത്തിന് അതുമൂലം നഷ്ടമുണ്ടായി. ജനസംഖ്യാ പരിധി വെച്ച് നികുതി വിഭജിച്ചത് ദോഷം ചെയ്തു. ലൈഫ് വീടുകൾ ഓരോരുത്തരുടെയും സ്വന്തമാണ്. അവിടെ എന്തെങ്കിലും എഴുതിവക്കാനാകില്ല. അത്തരത്തിൽ ഒരു ബ്രാന്റിംഗിനും കേരളം തയ്യാറല്ല. കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുളള ഗ്രാന്റുകൾ ലഭിച്ചിട്ടില്ല. കോളേജ് അധ്യാകർക്ക് യുജിസി നിരക്കിൽ ശമ്പളപരിഷ്‌കാരം നടപ്പാക്കിയ വകയിലുളള 750 കോടിയുടെ ഗ്രാന്റ് ലഭിച്ചിട്ടില്ല. 752 കോടി നെല്ലുസംഭരണം, ഭക്ഷ്യസുരക്ഷ 61 കോടിയും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനെതിരെയാണ് ഡൽഹിയിൽ ഫെബ്രുവരി 8 ന് സമരത്തിനിറങ്ങുന്നത്. എംപിമാർ, എംഎൽഎമാർ ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുക്കും. ഇതിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കൂട്ടായ്മയിലേക്ക് ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുൾപ്പെടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ട്. ഈ സമരം നമ്മുടെ നാടു നേരിടുന്ന അനീതിക്കെതിരെയുള്ള യോജിച്ച പോരാട്ടമായി മാറേണ്ടതുണ്ട്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനും നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാനും ഈ സമരത്തിന്റെ ഭാഗമാകാൻ എല്ലാവരും ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യത്തെ അർത്ഥവത്താക്കിയ പരിപാടിയായിരുന്നു നവകേരള സദസ്. കേരളാ വികസനത്തിന് ജനങ്ങൾക്കൊപ്പമുണ്ടെന്ന പ്രഖ്യാപനമായി നവകേരള സദസ് മാറിയെന്ന. ഇത്രയേറെ ജനപങ്കാളിത്തമുള്ള പരിപാടി മറ്റൊന്ന് ചൂണ്ടിക്കാണിക്കാനില്ല. 642 076 പരാതികൾ രജിസ്റ്റർ ചെയ്തു. വകുപ്പ് തലത്തിൽ തരം തിരിച്ച് കൈമാറുന്നു. പരാതി പരിഹാരത്തിന് 20 യോഗങ്ങൾ ചേർന്നു. ജനകീയ സംവാദങ്ങളും മുഖാമുഖ ചർച്ചകളും തുടരും. ഫെബ്രുവരി 18 മുതൽ വിവിധ ജില്ലകളിൽ മുഖാമുഖ ചർച്ചാ പരിപാടി നടക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button