KeralaLatest NewsNews

ബാങ്ക്  ജപ്തിയില്‍ മനംനൊന്ത് 26-കാരന്‍ ജീവനൊടുക്കി

തൃശൂര്‍: ബാങ്ക് ജപ്തി നടപടിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ കാഞ്ഞാണി സ്വദേശി 26കാരന്‍ വിഷ്ണുവാണ് മരിച്ചത്. 12 വര്‍ഷം മുമ്പ് സ്വകാര്യ ബാങ്കില്‍ നിന്ന് കുടുംബം 8 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 8,74,000 രൂപ തിരിച്ചടച്ചിരുന്നു.

Read Also: പുള്ളിപ്പുലി ചത്തതിന് കര്‍ഷകനെതിരെ കേസ് എടുത്ത സംഭവം, കേസ് പിന്‍വലിച്ചില്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും

തിരിച്ചടവ് ഇടയ്ക്ക് മുടങ്ങിയിരുന്നു. ഇതോടെ കുടിശ്ശികയായി. ആറ് ലക്ഷം രൂപ കുടിശ്ശിക വന്നതോടെ വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഇന്ന് ബന്ധുവീട്ടിലേക്ക് മാറാനിരിക്കേയാണ് വിഷ്ണു രാവിലെ ജീവനൊടുക്കിയത്. കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ വിഷ്ണുവിനെ കണ്ടെത്തിയത്.

കോവിഡ് പ്രതിസന്ധിയിലാണ് തിരിച്ചടവ് മുടങ്ങിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ബാങ്കിനോട് സമയം ആവശ്യപ്പെട്ടിരുന്നുവെന്ന് പഞ്ചായത്തംഗം പറഞ്ഞു. ആവശ്യപ്പെട്ടതുപോലെ അല്‍പം സമയം നല്‍കിയിരുന്നെങ്കില്‍ ആത്മഹത്യ ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹവും ആരോപണം ഉന്നയിക്കുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button