KeralaLatest NewsNews

ആനയ്ക്ക് ഉപ്പും പോഷക സമ്പുഷ്‌ടമായ ആഹാരവും; 9 മാസം മുൻപ് നാടുകടത്തിയ അരിക്കൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥ!

കാട്ടാക്കട: അരിക്കൊമ്പനെ നാടുകടത്തിയിട്ട് ഒൻപത് മാസം തികഞ്ഞു. തമിഴ്നാട് കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. നാടുകടത്തിയെങ്കിലും ആന പൂർണ ആരോഗ്യവാനാണെന്നാണ് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കുന്നത്. ഒരേസമയം കേരളത്തിലെയും തമിഴ്നാട്ടിലെയും വനംവകുപ്പിന് തലവേദനയായിരുന്ന കൊമ്പനാണ് അരിക്കൊമ്പൻ. കോതയാർ ഡാമിന്‍റെ വൃഷ്ടി പ്രദേശത്താണ് അരിക്കൊമ്പൻ ഉള്ളത്. അരിക്കൊമ്പനെ മയക്കുവെടി വെച്ചാണ് പിടികൂടിയത്. അരിക്കൊമ്പൻ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങാൻ കുറച്ച് സമയമെടുത്തിരുന്നു. എന്നിരുന്നാലും അവൻ ഇപ്പോൾ ഹാപ്പിയാണ്.

കോതയാർ ഡാമിന്‍റെ വൃഷ്ടി പ്രദേശത്താണ് അരിക്കൊമ്പൻ ഉള്ളത്. റേഡിയോ കോളർ സംവിധാനം വഴി ആനയെ നിരീക്ഷിക്കുന്നുണ്ട്. ആനയക്ക് ഇഷ്ടമായ കാട്ടു പുല്ലും മുളയും ഈറയും ഒക്കെ ഉള്ള കാടാണ് കോതായർ. ഇവിടെ മേഞ്ഞ് നടപ്പുണ്ട്. ആനയെ നിരീക്ഷിക്കാൻ വനം ഗാർഡുമാർ ഇവിടുണ്ട്. അവരുടെ റിപ്പോർട്ട് അംബാസമുദ്രത്തെ വനം ഒഫീസിൽ വിശകലനം ചെയ്യുന്നുണ്ട്. ഇടയ്ക്ക് മദപ്പാടുണ്ടായിരുന്നു. എന്നാൽ, വലിയ പരാക്രമമൊന്നും ആന കാട്ടിയില്ല.

ആനയ്ക്ക് ആവശ്യവുമായി ഉപ്പും പോഷക സമ്പുഷ്‌ടമായ ആഹാരവും ചില പ്രത്യേക പോയിന്‍റുകളിൽ വയ്ക്കും. അത് കഴിക്കാൻ അരിക്കൊമ്പൻ എത്തും. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്നാണ് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിട്ടത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button