WayanadKeralaLatest NewsNews

പിടി തരാതെ ബേലൂർ മഗ്‌ന: ദൗത്യം എട്ടാം ദിവസത്തിലേക്ക്, വയനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു

200 അംഗ കേരള ദൗത്യസംഘവും, 25 അംഗ കർണാടക വനപാലക സംഘവും ഉൾപ്പെടെ 225 പേരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.

വയനാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയായ ബേലൂർ മഗ്‌നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം എട്ടാം ദിവസത്തിലേക്ക്. ഇന്ന് രാവിലെ മുതൽ ദൗത്യം ആരംഭിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലായി ആനയെ കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിച്ചിരുന്നു. എന്നാൽ, അതിവേഗത്തിൽ സഞ്ചരിക്കുന്നതിനാൽ മയക്കുവെടി വയ്ക്കാനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല. ആനയുടെ സിഗ്നൽ ഇടയ്ക്ക് നഷ്ടപ്പെടുന്നത് ദൗത്യത്തിന് വലിയ രീതിയിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. അതേസമയം, തിരച്ചിലിനിടെ കുങ്കിയാനകൾക്ക് നേരെ ആന തിരിഞ്ഞിരുന്നു. റേഡിയോ കോളറിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ആന നിലവിലുള്ളത് ആനപ്പാറ മേഖലയിലാണ്.

വനം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം ഇതിനകം തന്നെ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. 200 അംഗ കേരള ദൗത്യസംഘവും, 25 അംഗ കർണാടക വനപാലക സംഘവും ഉൾപ്പെടെ 225 പേരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഇതിനുപുറമേ, കുങ്കിയാനകളുടെയും, ഡ്രോൺ ക്യാമറകളുടെയും സഹായം ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ദൗത്യസംഘത്തിനോടൊപ്പം മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. അരുൺ സക്കറിയ ചേർന്നിരുന്നു. ജനവാസ മേഖലയിൽ ആന ഇറങ്ങി ഒരാഴ്ച പിന്നിട്ടിട്ടും മയക്കുവെടി വയ്ക്കാൻ സാധിക്കാത്തതിനെ തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് വയനാട്ടിൽ നിന്നും ഉയരുന്നത്.

Also Read: കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാർ ആളിക്കത്തി, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button