KeralaLatest NewsNews

മോളെ ഞാന്‍ കൊന്നു, നമ്മുടെ മോളു പോയി അജുവേ: ശില്‍പയെ കുടുക്കിയത് ആണ്‍സുഹൃത്തിന് അയച്ച സന്ദേശം

ജോലിക്ക് പോകുന്നതിന് കുട്ടി തടസമായതുകൊണ്ട് കൊന്നുവെന്ന് കൂസലില്ലാതെ ആ അമ്മയുടെ മൊഴി

പാലക്കാട്: ഷൊര്‍ണൂരില്‍ ഒരു വയസുകാരിയായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കൂസലില്ലാതെ ശില്‍പ. കുഞ്ഞിന്റെ അമ്മയായ ശില്‍പയിലേയ്ക്ക് കേസന്വേഷണം എത്തുന്നതില്‍ നിര്‍ണായക തെളിവായത് ആണ്‍സുഹൃത്തിന് അയച്ച ഫോണ്‍ സന്ദേശമായിരുന്നു.

Read Also: ഡല്‍ഹി-അയോധ്യ റോഡ് യാത്ര! ബസിന് നിരക്ക് 699 രൂപ മുതൽ: അറിയേണ്ടതെല്ലാം

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആണ്‍ സുഹൃത്തിന് അയച്ച ഫോണ്‍ സന്ദേശമാണ് നിര്‍ണായകമായത്. മോളു മരിച്ചു, ഞാന്‍ കൊന്നു, എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോള്‍. ഇതായിരുന്നു മെസേജ്. ആശുപത്രിയില്‍ മരിച്ച നിലയില്‍ എത്തിച്ച 11 മാസം പ്രായമുള്ള ശിഖന്യ എന്ന പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കുട്ടിയുടെ അമ്മ കോട്ടയം കാഞ്ഞിരം കണിയംപത്തില്‍ ശില്‍പയെ അറസ്റ്റ് ചെയ്തത്.

 

ശനിയാഴ്ച പുലര്‍ച്ചെ മാവേലിക്കരയിലെ വാടകവീട്ടില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് ആന്തരാവയവ പരിശോധനയിലും പോസ്റ്റ്‌മോര്‍ട്ടത്തിലും കണ്ടെത്തിയിരുന്നു. ജോലിക്ക് പോകുന്നതിന് കുട്ടി തടസമായതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് ശില്‍പയുടെ മൊഴി. കൊലപാതകത്തിന് ശേഷം വാടകയ്‌ക്കെടുത്ത കാറില്‍ മൃതദേഹവുമായി ആണ്‍സുഹൃത്തിനെ തേടി ഷൊര്‍ണൂരിലെത്തുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button