KeralaLatest NewsNews

‘മരുന്നിനും വാക്സിനും എതിര്’,കാന്‍സറിനും വന്ധ്യതയ്ക്കും മരുന്നില്ലാതെ ചികിത്സ: ഷിഹാബുദ്ദീന്റെ അവകാശവാദം

തിരുവനന്തപുരം: വീട്ടില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അറസ്റ്റിലായ അക്യുപങ്ചര്‍ ചികിത്സകന്‍ ഷിഹാബുദ്ദീനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍. ഇയാള്‍ മരുന്നുകള്‍ക്കും വാക്‌സിനുകള്‍ക്കും എതിരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Read Also: യുവതിയെ വീട്ടില്‍ പ്രസവിക്കാന്‍ നിർബന്ധിച്ചത് നയാസിന്റെ ആദ്യ ഭാര്യ റജീന: കേസില്‍ പ്രതി ചേർത്തതിന് പിന്നാലെ ഒളിവില്‍

മരുന്ന് പോലും കഴിക്കാന്‍ അനുവദിക്കാതെ ആയിരുന്നു ഷിഹാബുദ്ദീന്റെ ചികിത്സ. കുഞ്ഞുങ്ങള്‍ക്ക് വാക്സിനുകള്‍ പോലും എടുക്കരുതെന്നും ഇയാള്‍ നിര്‍ദേശം നല്‍കിയിരുന്നു. കാന്‍സറിനും വന്ധ്യതയ്ക്കും അപസ്മാരത്തിനും വരെ ഷിഹാബുദ്ദീന്‍ ചികിത്സ നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

നവജാത ശിശുക്കള്‍ മുതല്‍ ഏത് പ്രായക്കാര്‍ക്കും അനുയോജ്യമായ ചികിത്സ അക്യുപങ്ചര്‍ വഴി എന്ന പേരിലായിരുന്നു ഷിഹാബുദ്ദീന്‍ വ്യാജചികിത്സ നല്‍കിയിരുന്നത്. എംഎ, ബിഎഡ്, എംഫില്‍, ഡിപ്ലോമ ഇന്‍ അക്യുപങ്ചര്‍ തുടങ്ങിയ യോഗ്യതകളുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തദ്ദേശ സ്ഥാപനത്തിന്റെ പോലും രജിസ്ട്രേഷന്‍ ഇല്ലാതെയായിരുന്നു പലയിടങ്ങളിലും ഇയാളുടെ ക്ലിനിക്കിന്റെ പ്രവര്‍ത്തനം.

മരുന്നില്ലാത്ത ചികിത്സ എന്ന് പറഞ്ഞായിരുന്നു സ്ഥാപനത്തിന്റെ പരസ്യം നല്‍കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button