Latest NewsNewsIndia

രാജ്യത്ത് ഇന്ത്യന്‍ സൈനികര്‍ ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് മാലിദ്വീപ് പ്രസിഡന്റ് മുയിസു

ഇനി എല്ലാം സഹായവും ചൈനയില്‍ നിന്ന്

മാലി: രാജ്യത്ത് മെയ് 10ന് ശേഷം ഒറ്റ ഇന്ത്യന്‍ സൈനികന്‍ പോലും മാലദ്വീപിലുണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയുമായി നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെ ചൈനയുമായി സുപ്രധാന കരാറുകളില്‍ മാലിദ്വീപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ച് അദ്ദേഹം എത്തിയത്.

Read Also: വിവോ ആരാധകർക്ക് സന്തോഷവാർത്ത! ഈ മോഡലിന്റെ വില വെട്ടിക്കുറച്ചു, ആമസോൺ വഴി വാങ്ങാം

സാധാരണ വേഷത്തില്‍ പോലും സൈനികരെ അനുവദിക്കില്ല. സൈനികര്‍ക്കു പകരം ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ ദ്വീപിലെത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് മുയിസുവിന്റെ പ്രസ്താവന. ചൈനയുമായി സൈനിക സഹായ കരാര്‍ ഒപ്പിട്ടതിനു പിന്നാലൊണ് മുയിസ് നിലപാട് കടുപ്പിച്ചത്.

ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കുന്നതിന് മാര്‍ച്ച് 10ന് ഇരു രാജ്യങ്ങളും അംഗീകരിച്ച സമയപരിധിക്ക് മുമ്പായി, ദ്വീപ് രാഷ്ട്രത്തിലെ മൂന്ന് വ്യോമയാന പ്ലാറ്റ്ഫോമുകളിലൊന്നിന്റെ ചുമതല ഏറ്റെടുക്കാന്‍ ഒരു ഇന്ത്യന്‍ സിവിലിയന്‍ സംഘം മാലിദ്വീപിലെത്തിയതിന് ശേഷമാണ് മുയിസുവിന്റെ പരാമര്‍ശം.

യഥാര്‍ത്ഥ സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നത് താന്‍ ഏറ്റവും മുന്‍ഗണനയോടെ പരിഗണിക്കുന്ന ഒരു ആശയമാണെന്ന് എടുത്തുകാണിച്ച മുയിസു, മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പുറത്താക്കുന്നതിനൊപ്പം രാജ്യത്തിന് നഷ്ടപ്പെട്ട തെക്കന്‍ സമുദ്ര പ്രദേശം വീണ്ടെടുക്കാന്‍ തന്റെ സര്‍ക്കാര്‍ അര്‍ഹമായ പ്രാധാന്യത്തോടെ പരിശ്രമിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.

ഇന്ത്യയുമായുള്ള ബന്ധം മോശമായതോടെയാണ് ഈ കരാറുകള്‍ മാലദ്വീപിന് മുന്നിലേയ്ക്ക് എത്തുന്നത്. ഭൂമിശാസ്ത്രപരമായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറെ തന്ത്രപ്രധാനമായ സ്ഥലത്താണ് മാലി സ്ഥിതി ചെയ്യുന്നത്, അതുകൊണ്ടുതന്നെ മേഖലയിലെ സമുദ്ര സുരക്ഷയിലും വ്യാപാര പാതകളിലും ഈ പ്രദേശം നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മുയിസു അധികാരത്തില്‍ വന്നതു മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യന്‍ സൈനികരെ തന്റെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രസിഡന്റായി ചുമതലയേറ്റ ശേഷം മുയിസു നടപ്പാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button