Latest NewsNewsInternational

മതതീവ്രവാദികള്‍ക്ക് എതിരെ നടപടി കടുപ്പിച്ച് ഫ്രാന്‍സ് : രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ 25000 പേരെ നാടുകടത്തും

പാരീസ് : സുരക്ഷാഭീഷണിയെ തുടര്‍ന്ന് 25,000 ത്തോളം  മതതീവ്രവാദികളെ നാട് കടത്താന്‍ ഫ്രാന്‍സ്. പല രാജ്യങ്ങളില്‍ നിന്നായി കുടിയേറിയ  25,000 ത്തോളം  മതതീവ്രവാദികളെയാണ് പുറത്താക്കുക. കുടിയേറ്റക്കാരില്‍ പാകിസ്ഥാന്‍ , ഇറാഖ്, സിറിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത്, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട് . രാജ്യത്ത് ഇതിനകം തന്നെ നാശം സൃഷ്ടിച്ച തീവ്ര കുടിയേറ്റക്കാരെ ഫ്രാന്‍സ് സുരക്ഷാ ഭീഷണിയായി കണക്കാക്കുന്നു. വര്‍ഷവും 38,000 കുടിയേറ്റക്കാരെ ഫ്രാന്‍സ് തങ്ങളുടെ രാജ്യത്തേക്ക് സ്വീകരിച്ചിരുന്നു.

Read Also: ‘പേര് പറയാൻ എനിക്ക് ഭയമില്ല, പത്മജ ബിജെപിയിൽ ചേരുന്നതിന് പിന്നിൽ പ്രവ‍ര്‍ത്തിച്ചത് ലോക്നാഥ് ബെഹ്റ’: മുരളീധരൻ

രാജ്യത്ത് കുറ്റകൃത്യങ്ങളുടെ ഗ്രാഫ് വര്‍ദ്ധിച്ചു, സ്ത്രീ സുരക്ഷയും അപകടത്തിലാണ്. കവര്‍ച്ച, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, ഇസ്ലാമിന്റെ അവകാശങ്ങള്‍, ശരിയത്തിന്റെ നടപ്പാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇസ്ലാമിസ്റ്റുകള്‍ അക്രമാസക്തമായ നിരവധി പ്രകടനങ്ങളും നടത്തിയിട്ടുണ്ട്.

അതേസമയം, ഫ്രാന്‍സിന്റെ ഈ കര്‍ശന നടപടികള്‍ കണ്ട് മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങളും തെറ്റായ വഴികളിലൂടെ രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട് . ബ്രിട്ടനും റുവാണ്ടന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ നടപടി ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button