KeralaLatest NewsNews

മുജീബ് റഹ്മാന്‍ വയോധികയെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി?

കോഴിക്കോട് : പേരാമ്പ്ര വാളൂരില്‍ കുറങ്കുടി മീത്തല്‍ അനുവിനെ മൃഗീയമായി കൊലപ്പെടുത്തി സ്വര്‍ാഭരണങ്ങള്‍ കവര്‍ന്ന കൊടുംക്രിമിനല്‍ മുജീബ് റഹ്മാനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മലപ്പുറം കൊണ്ടോട്ടിയിലാണ് വീട്. പേരാമ്പ്രയില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇയാളിലേക്ക് അന്വേഷണം എത്തിച്ചത്. മലപ്പുറം, കൊണ്ടോട്ടി, കൊളത്തുര്‍, മങ്കര, കുന്നംകുളം, വടകര, പാലക്കാട്, കാസര്‍കോട്, വയനാട് തലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളില്‍ വാഹന മോഷണം പിടിച്ചുപറി എന്നീ കേസുകള്‍ക്ക് ജയില്‍ ശിക്ഷ മുജീബ് റഹ്മാന്‍ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Read Also: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാനിൽ ഫയർ ആൻഡ് സേഫ്റ്റി ഓഡിറ്റ് ആവശ്യപ്പെട്ട് അമിക്കസ് ക്യൂറി റിപ്പോർട്ട്

വയോധികയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ അടക്കം ഇയാള്‍ പ്രതിയാണെന്നാണ് സൂചന.

മഞ്ചേരി, രാമനാട്ടുകര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വെച്ചും ഇയാള്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. കൊണ്ടോട്ടിയിലെ ഒരു വീടിന്റ വാതില്‍ കത്തിച്ച് കവര്‍ച്ച നടത്തിയതായും തലശ്ശേരിയില്‍ ഓട്ടോറിക്ഷ കളവ് നടത്തിയതായും കേസുണ്ട്. ഇയാളുടെ പേരില്‍ 55 ഓളം കേസുകള്‍ ഉണ്ട്.

അനുവിന്റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ നേരത്തെ പൊലീസ് എത്തിച്ചേര്‍ന്നിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിന്റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ അനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അതേസമയം, കഞ്ചാവ് വാങ്ങാനായാണ് മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി ഇയാള്‍ ഇവിടെ എത്തിയതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button