KeralaLatest NewsNews

മധ്യവയസ്കന്റെ മൃതദേഹം പാടത്ത്: തൃശ്ശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയില്‍

ഇരുട്ടത്ത് ഉറങ്ങിക്കിടന്നിരുന്ന രവിയുടെ ശരീരത്തിലൂടെ ഇവരുടെ കാർ അബദ്ധത്തില്‍ കയറി ഇറങ്ങുകയായിരുന്നു

തൃശ്ശൂർ: മണ്ണുത്തി നെല്ലങ്കര- കുറ്റുമുക്ക് പാടത്ത് പരിക്കുകളോടുകൂടി മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ തൃശ്ശൂരിലെ ആഭരണവ്യാപാരിയും കുടുംബവും പിടിയില്‍. ഇക്കണ്ടവാര്യർ റോഡിന് സമീപം പൂനംനിവാസില്‍ വിശാല്‍ ഹർഗോവിന്ദ് സോണി, ഭാര്യ ചിത്ര, പിതാവ് ദിലീപ് കുമാർ എന്നിവരാണ് പിടിയിലായത്.

പാലക്കാട് കൊല്ലങ്കോട് സ്വദേശി രവി (66)യുടെ മൃതദേഹമാണ് കുറ്റുമുക്ക് പാടത്ത് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയതില്‍ നിന്നാണ് മരണകാരണം വാഹനം ഇടിച്ചതാണെന്ന വിവരം അറിഞ്ഞ പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കാറിന്റെ ഉടമകളെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സംഭവം വ്യക്തമായത്.

read also: സിദ്ധാര്‍ത്ഥന്റെ മരണം, സിബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വീഴ്ച, 3 പേര്‍ക്ക് സസ്‌പെന്‍ഷന്‍

23-ന് രാത്രി ഒമ്പതോടെ വിശാലും കുടുംബവും പുറത്തുപോയി ഭക്ഷണം കഴിച്ച്‌ തിരിച്ചുവരുന്നതിനിടെ വീടിന് മുന്നില്‍ വെച്ചായിരുന്നു അപകടം. ഗേറ്റിന് സമീപത്തായി ഇരുട്ടത്ത് ഉറങ്ങിക്കിടന്നിരുന്ന രവിയുടെ ശരീരത്തിലൂടെ ഇവരുടെ കാർ അബദ്ധത്തില്‍ കയറി ഇറങ്ങുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ മൃതദേഹം കാറിന്റെ ഡിക്കിയിലിട്ട് കുറ്റുമുക്ക് പാടത്ത് കൊണ്ടിടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

കൊലപാതകം ആകാത്ത കുറ്റകരമായ നരഹത്യ, തെളിവ് നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button