KeralaLatest NewsIndia

സാത്താൻ സേവക്കാർ ആർത്തവ രക്തത്തിന് വേണ്ടി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി!

ആർത്തവരക്തത്തിന് വേണ്ടി എറണാകുളത്ത് നേഴ്‌സിംഗ് വിദ്യാർത്ഥിനിയെ കടത്തിയത് സാത്താൻ സേവക്കാരെന്നും ആരോപണം ഉയർന്നിരുന്നു. 2015 ഡിസംബറിൽ ഉണ്ടായ സംഭവം ഇന്നും ദുരൂഹമാണ്. എറണാകുളം നോർത്ത് പറവൂരിലാണ് നഴ്‌സിംഗ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായത്. സംഭവത്തിൽ സാത്താൻ സേവക്കാർക്ക് പങ്കുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. മിസ്സിംഗ് കേസായി അന്വേഷണം ആരംഭിച്ചപ്പോഴാണ് പെൺകുട്ടി എഴുതിയ ചില കത്തുകൾ ലഭിച്ചത്.

അതിൽ നിന്ന് ലഭിച്ച സൂചനകൾ ഞെട്ടിക്കുന്നതായിരുന്നു. 2015 ഡിസംബർ 4നാണ് വിദ്യാർത്ഥിനിയെ കാണാതായത് പറവൂർ പോലീസ് മിസ്സിങ് കേസായി ആരംഭിച്ച അന്വേഷണം പെൺകുട്ടിയുടെ നോട്ടുബുക്കിൽ സാത്താൻ സേവകരുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തിയതോടെ ക്രൈം ഡിറ്റാച്ച്‌മെന്റിന് കൈമാറുകയായിരുന്നു. സമാന രീതിയിൽ പശ്ചിമ കൊച്ചിയിൽ നിന്നും വിദ്യാർത്ഥിനിയെ കാണാതായതും റിപ്പോർട്ടുണ്ട്.

സാത്താൻ സേവക്കാർ കറുത്ത കുർബാന അർപ്പിക്കുന്ന ദിവസത്തിന് മുമ്പായി ഇതുപോലെ നിരവധി മിസ്സിങ് കേസുകൾ ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടുണ്ട്. കന്യകമാരായ പെൺകുട്ടികളുടെ ആർത്തവ രക്തം ഉപയോഗിച്ച് പ്രാകൃതമായ രീതിയിലാണിവർ സാത്താന് കുർബാന അർപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. കാണാതാകുന്നതിന് ആഴ്ചകൾക്കു മുമ്പേ വീട്ടുകാരോട് പോലും അകലം പാലിച്ചിരുന്ന വിദ്യാർത്ഥിനി ഡിസംബർ 4ന് രാവിലെ കോളേജിലേക്കെന്നുപറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.

വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു. കൂട്ടുകാരെയും മറ്റും ചോദ്യം ചെയ്‌തെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇതിനിടെ പോലീസിന്റെ നിർദ്ദേശപ്രകാരം വീട്ടുകാർ പെൺകുട്ടിയുടെ നോട്ട്ബുക്കുകൾ പരിശോധിച്ചതിൽ നിന്നാണ് സാത്താൻ സേവകരുമായുള്ള പെൺകുട്ടിയുടെ ബന്ധം വ്യക്തമാകുന്നത്. ബ്ലാക്ക് മാജിക് സാർ എന്ന് അഭിസംബോധന ചെയ്ത് സാത്താൻ സേവകർക്കെഴുതിയ കത്തുകളും മറുപടികളും കണ്ടെടുത്തു.

കത്തോലിക്കാ വിഭാഗത്തിലുള്ള പെൺകുട്ടി സാത്താൻ സേവകരെക്കുറിച്ച് 12 വയസുള്ള സഹോദരനോട് പറഞ്ഞിട്ടുണ്ടെന്ന് സഹോദരൻ പറഞ്ഞു. സാത്താൻ ആരാധനയ്ക്ക് പോയിട്ടുണ്ട്. അവിടെ വലിയ അത്ഭുതങ്ങളാണ് നടക്കുന്നത്. വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന ഓസ്തിയിൽ നിന്ന് ചോര വരുന്നത് തന്നെ കാണിച്ചു എന്നിങ്ങനെ പെൺകുട്ടി സഹോദരനോട് പറഞ്ഞെന്ന് വീട്ടുകാർ പോലീസിന് മൊഴി നൽകി. എന്നാൽ സംഘവുമായി ബന്ധപ്പെട്ട ആരിലേക്കും നേരിട്ട് എത്തിച്ചേരാവുന്ന വിവരങ്ങൾ നോട്ട്ബുക്കിൽ ഇല്ലായിരുന്നു.

കന്യകമാരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കറുത്ത കുർബാനയ്ക്ക് ഉപയോഗിക്കുന്നത് സാത്താൻ സേവക്കാരുടെ രീതിയാണ്. യു.എസ് അടക്കമുള്ള രാജ്യങ്ങളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാത്താനെ എല്ലാ അർത്ഥത്തിലും അംഗീകരിച്ചുകൊണ്ട് തെറ്റുകൾ ചെയ്ത് പ്രീതിപ്പെടുത്തുന്നതാണ് സാത്താൻ ആരാധന രഹസ്യ കേന്ദ്രങ്ങളിൽ മാത്രം സംഘടിക്കുന്ന സാത്താൻ സേവകർ കൊച്ചിയിൽ സുവിശേഷ വേലക്കാരെപ്പോലെ വീടുകളിൽ കയറിയിറങ്ങി ക്യാംപയിൻ പോലും നടത്താൻ ധൈര്യപ്പെടുന്നു. പാസ്റ്റർമാരെപ്പോലെ ഭവന സന്ദർശനം നടത്തി വീട്ടുകാരുടെ അന്ധവിശ്വാസത്തിന്റെ തോത് മനസ്സിലാക്കി വലയിലാക്കുകയാണ് പതിവ്.

പതിനാലുകാരിയെ സുഹൃത്തുക്കൾക്ക് കാഴ്ച്ചവെച്ച കേസിൽ 2022 ജനുവരിയിൽ ശിക്ഷിക്കപ്പെട്ട സൺഡേ സ്കൂൾ അധ്യാപികക്കും സംഘത്തിനും സാത്താൻ സേവ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കിഴക്കമ്പലം കോളനിപ്പടി അറയ്ക്കൽ വീട്ടിൽ ദേവസിയുടെ മകൾ അനീഷ(28), അനീഷയുടെ സുഹൃത്തുക്കളായ പട്ടിമറ്റം ചൂരക്കാട്ടുകര അയ്മനക്കുടി വീട്ടിൽ ലത്തീഫിന്റെ മകൻ ബേസിൽ എന്ന ഹർഷാദ്(24), കിഴക്കമ്പലം ആലിൻ ചുവട് തടിയൻ വീട്ടിൽ ജോയിയുടെ മകൻ ജിബിൻ(24), തൃക്കാക്കര തേവയ്ക്കൽ മീൻകൊള്ളിൽ വീട്ടിൽ മാത്യുവിന്റെ മകൻ ജോൺസ് മാത്യൂ(24) എന്നിവർക്കാണ് 2022 ജനുവരിയിൽ എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷ വിധിച്ചത്. 32, 38, 48, 12 വർഷൾ തടവാണ് ശിക്ഷ.

പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യാൻ കൂട്ടുനിൽക്കുകയും പള്ളിയിൽ നിന്നും തിരുവോസ്തി മോഷ്ടിച്ച് സാത്താൻ സേവാ സംഘത്തിന് വിൽക്കുകയും ചെയ്ത അനീഷ എന്ന സൺഡേ സ്കൂൾ അധ്യാപിക നടത്തിയത് ചോര മരവിക്കുന്ന ക്രൂരതയാണ്. പതിനാലുകാരിയെ കാമുകനുൾപ്പെടെയുള്ള സംഘത്തിനാണ് അനീഷ ചതിയിലൂടെ കാഴ്ച വച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയാണ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പള്ളിയിൽ നിന്നും തിരുവോസ്തി സംഘടിപ്പിച്ചത്. ഇതുവഴി കൂടുതൽ പണം സാത്താൻ സേവ സംഘത്തിൽ നിന്നും അനീഷയ്ക്ക് ലഭിച്ചു.

2015ൽ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കടമ്പ്രയാറ്റിൻ തീരത്തുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തിൽ വച്ചാണ് പതിനാലുകാരി പീഡനത്തിരയായത്. പെൺകുട്ടിയെ പ്രണയം നടിച്ചാണ് അനീഷയുടെ സുഹൃത്തുക്കളിൽ ഒരാൾ ആദ്യം പീഡിപ്പിച്ചത്. പിന്നീട് മറ്റുള്ളവർക്ക് കാഴ്ച വയ്ക്കുകയും ചെയ്തു എന്നായിരുന്നു കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button