Latest NewsNewsIndia

ജ്യോതി മൽഹോത്രയുടെ ബംഗ്ലാദേശ് സന്ദർശനവും ഷെയ്ഖ് ഹസീനയുടെ പതനവുമായി ബന്ധമോ ? ചോദ്യം ചെയ്യൽ തുടരുന്നു

ജ്യോതി മൽഹോത്രയുടെ വീഡിയോകളിൽ ബംഗ്ലാദേശിലെ ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംസാരിക്കുന്നത് കാണാം

ന്യൂദൽഹി : പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് യൂട്യൂബർ ജ്യോതിയെ അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ജ്യോതി മൽഹോത്രയുടെ ബംഗ്ലാദേശ് പര്യടനം ഹരിയാന പോലീസും കേന്ദ്ര അന്വേഷണ ഏജൻസികളും ഇപ്പോൾ അന്വേഷിച്ചുവരികയാണ്.

ആരുടെ ഉപദേശപ്രകാരമാണ് ജ്യോതി ബംഗ്ലാദേശിലേക്ക് പോയതെന്ന് അന്വേഷണ ഏജൻസികൾ ഇപ്പോൾ അന്വേഷിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. ജ്യോതിയുടെ ബംഗ്ലാദേശ് സന്ദർശനത്തിന് പിന്നിൽ പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥനായ ഡാനിഷും ഗൂഢാലോചന നടത്തിയോ എന്നും അന്വേഷിക്കുന്നുണ്ട്.

ജ്യോതി മൽഹോത്രയുടെ വീഡിയോകളിൽ ബംഗ്ലാദേശിലെ ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംസാരിക്കുന്നത് കാണാം. 2024 ഫെബ്രുവരി മാസത്തിലാണ് ജ്യോതി ബംഗ്ലാദേശിലേക്ക് പോയതെന്നും 2024 ഓഗസ്റ്റിൽ ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സർക്കാർ അട്ടിമറിക്കപ്പെട്ടു.

ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിക്കുന്നതിൽ ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികളും ആവേശത്തോടെ പങ്കെടുത്തു. ബംഗ്ലാദേശിലെ അട്ടിമറിയിൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ പങ്ക് എന്താണെന്നും യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയാമായിരുന്നോ എന്നും ജ്യോതിയിൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്താൻ ശ്രമിക്കുകയാണ്.

പാകിസ്ഥാൻ എംബസിയിലെ ഉദ്യോഗസ്ഥനായ ഡാനിഷിന്റെ നിർദ്ദേശപ്രകാരം ബംഗ്ലാദേശിൽ ജ്യോതിയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. അടുത്തിടെ ജ്യോതി മൽഹോത്രയുടെ റിമാൻഡ് 3 ദിവസത്തേക്ക് നീട്ടിയിരുന്നു. നിലവിൽ ജ്യോതി റിമാൻഡിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button