തൊടുപുഴ: വിവാദ പരാമർശത്തിൽ ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിന് ബാര്‍ബേഴ്സ് അസോസിയേഷന്റെ വിലക്ക്. ‘ഞങ്ങളെല്ലാം ചെരയ്ക്കാന്‍ ഇരിക്കുകയല്ല’ എന്ന സി.പി. മാത്യുവിന്റെ പരാമര്‍ശമാണ് അസോസിയേഷനെ കടുത്ത നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്. സി.പി. മാത്യു മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിന്റെ മുടി വെട്ടില്ലെന്നാണ് ബാര്‍ബേഴ്സ് അസോസിയേഷന് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
Also Read:അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം : പ്രതി അറസ്റ്റില്‍
വണ്ടിപ്പെരിയാറില്‍ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനിടെയായിരുന്നു സി.പി. മാത്യുവിന്റെ വിവാദ പരാമര്‍ശം. ‘എപ്പോഴായാലും എല്ലാവരും മുടിവെട്ടാനും താടി വെട്ടാനുമൊക്കെയായി ഞങ്ങളുടെ അടുത്ത് വരും. ഞങ്ങളുടെ ജോലിയെ മോശമായാണ് അദ്ദേഹം ചിത്രീകരിച്ചത്. ഇത്രയും കാലം അന്തസായാണ് ജോലി ചെയ്യുന്നത്’, കേരള സ്റ്റേറ്റ് ബാര്‍ബേഴ്സ് അസോസിയേഷന് പ്രതികരിച്ചു.
അതേസമയം, ഞങ്ങളെല്ലാം ചെരയ്ക്കാന്‍ ഇരിക്കുകയല്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തങ്ങളുടെ തൊഴിലിനെ അവഹേളിക്കുന്നതാണ് സി.പി. മാത്യുവിന്റെ പരാമര്‍ശമെന്നും ബാര്‍ബേഴ്സ് അസോസിയേഷന് പറഞ്ഞു.
Post Your Comments