Latest NewsNewsIndia

രാജ്യതലസ്ഥാനത്ത് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നതോടെ ന്യൂ ഡൽഹിയിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജാമിയ മിലിയ വിദ്യാർഥികളുടെ ജന്തർ മന്തറിലേക്കുള്ള മാർച്ചിന് അനുമതി നിഷേധിക്കുകയും ചെയ്തു.മൻഡി ഹൗസിലും സമീപ പ്രദേശങ്ങളിലും പ്രതിഷേധങ്ങളുണ്ടാവുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഡൽഹി പോലീസ് നടപടിയെടുത്തത്. തിങ്കളാഴ്ച ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് നടന്നിരുന്നത്.

Also read : ചിലരുടെ ദുഷ്പ്രവർത്തിയ്ക്ക് എല്ലാ കേരളീയരെയും പഴിക്കുന്നില്ല, നടന്നത് ആസൂത്രിത ആക്രമണം: യെദിയൂരപ്പ

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. ദേശീയ പൗരത്വ രജിസ്റ്ററും (എന്‍.ആര്‍.സി), ദേശീയ ജനസംഖ്യ രജിസ്റ്ററും (എന്‍.പി.ആർ) തമ്മില്‍ ബന്ധമില്ലെന്നും, അത് താൻ ഉറപ്പ് നൽകുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.

രാജ്യം മുഴുവന്‍ എന്‍.ആര്‍.സി നടപ്പിലാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച്‌ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. എന്‍.ആര്‍.സിയില്‍ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ചര്‍ച്ചനടത്തയിട്ടില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞതാണ് ശരി. എന്‍.ആര്‍സിക്ക് വേണ്ടിയല്ല എന്‍.പി.ആര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് പൗരത്വം ഇല്ലാതാക്കാനാവില്ല. പ്രതിപക്ഷം എന്‍.പി.ആറിനെതിരെ ഭയം സൃഷ്ടിക്കുകയാണെന്നും കേരളവും ബംഗാളും രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button