Latest NewsNewsInternational

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാലും നിന്ദിച്ചാലും ജയില്‍ശിക്ഷ : കോവിഡ് പ്രതിരോധത്തിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമം കൊണ്ടുവന്ന ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാലും നിന്ദിച്ചാലും ജയില്‍ശിക്ഷ . കോവിഡ് പ്രതിരോധത്തിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമം കൊണ്ടുവന്ന ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക. ബ്യൂറോ ഓഫ് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ അഫേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍ ആണ് അഭിനന്ദനം അറിയിച്ചത്. ജനങ്ങളെ സംരക്ഷിക്കാനായി അക്ഷീണം പ്രയത്‌നിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകരെന്ന് ആലിസ് വെല്‍ പറഞ്ഞു.

read also : കോവിഡിനെതിരെ വാക്‌സിന്‍ പരീക്ഷണം വന്‍ വിജയം : മനുഷ്യരില്‍ പരീക്ഷിയ്ക്കാം… പുറത്തുവരുന്നത് ലോകരാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും ആശ്വാസ വാര്‍ത്ത

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവന്ന സാഹചര്യത്തിലായിരുന്നു കേന്ദ്രം നിയമം കൊണ്ടുവന്നത്. 120ലേറെ വര്‍ഷം പഴക്കമുള്ള 1897ലെ എപ്പിഡെമിക് ഡിസീസസ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ഇന്ത്യ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമായി കണക്കാക്കും. ഗൗരവമുള്ള കേസുകളില്‍ കുറ്റക്കാര്‍ക്ക് ഏഴ് വര്‍ഷം വരെ തടവാണ്. കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

50,000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. ആക്രമണത്തിന്റെ സ്വഭാവം ഗൗരവമുള്ളതല്ലെങ്കില്‍ കുറ്റക്കാരില്‍ നിന്ന് 50000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയീടാക്കും. ഗൗരവകരമായ ആക്രമണം ആണെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയീടാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button