Latest NewsNewsIndia

ബ്രിട്ടന് ഇന്ത്യന്‍ വാക്‌സിനോട് വിവേചനം: വംശീയ വെറുപ്പെന്ന് ജയറാം രമേഷ്, കുറ്റകരമെന്ന് തരൂര്‍ – വ്യാപക വിമര്‍ശനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് ബ്രിട്ടണില്‍ പത്തു ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍. കൂടാതെ യാത്രയ്ക്കു മൂന്നുദിവസം മുൻപേ രാജ്യത്തെത്തി രണ്ടാം ദിവസവും എട്ടാംദിവസവും കോവിഡ് പരിശോധനയും നടത്തണം. ബ്രിട്ടനിലെ ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ച്‌ പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനാണ് ബ്രിട്ടനില്‍ തന്നെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Also Read: ക്വാഡ് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്

ആഫ്രിക്ക, തെക്കേ അമേരിക്ക, യു.എ.ഇ., തുര്‍ക്കി, തായ്ലാന്‍ഡ്, ജോര്‍ദാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കും നിയമം ബാധകമാണ്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതിചെയ്യുന്ന വാക്‌സിന്‍ ബ്രിട്ടനിലും ഉപയോഗിക്കുന്നുണ്ട്. വെള്ളിയാഴ്ച ബ്രിട്ടീഷ് വാര്‍ത്താ വിശകലന വിദഗ്ധനായ അലക്‌സ് മാക്കിറാസാണ് പുതിയ നിയന്ത്രണം സംബന്ധിച്ച്‌ ട്വീറ്റ് ചെയ്തത്. ഒപ്പം കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് യാത്രാ ഇളവും നല്‍കി.

ബ്രിട്ടന്റെ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍, സൈഡസ് കാഡില, മൊഡേണ, സ്പുട്നിക് വി, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഓക്‌സ്ഫഡ്-ആസ്ട്രാ സെനെക്ക എന്നീ ഏഴു വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ അംഗീകാരം. നടപടിക്ക് വംശീയവെറുപ്പിന്റെ ഗന്ധമാണെന്ന് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേഷ് ആരോപിച്ചു. ബ്രിട്ടന്റെ പുതിയ യാത്രാനിയന്ത്രണം കാരണം തന്റെ പുസ്തകമായ ബാറ്റില്‍ ഓഫ് ബിലോങ്ങിങ്ങിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കേംബ്രിജ് യൂണിയനില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണ് ശശി തരൂര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button