ജോർജിയ: അഞ്ച് വയസുകാരിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് യുവാവിന് വിറ്റ സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ക്രൂര ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെട്ടു. പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മുപ്പത്തിയേഴുകാരനായ ജെറമി വില്യംസ് എന്നയാളില്‍ നിന്ന് കുട്ടിയുടെ അമ്മ പണം വാങ്ങുകയായിരുന്നു. കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ വില്യംസ് കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.സംഭവത്തിൽ കമാരി ഹോളണ്ട് എന്ന അഞ്ചു വയസ്സുകാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
പെൺകുട്ടിയുടെ മരണത്തിനു ശേഷം നടന്ന അന്വേഷണത്തിലാണ് യുവതി അറസ്റ്റിലായത്. കെല്ലി സിപ്പിള്‍ എന്ന മുപ്പത്തിയഞ്ചുകാരിയാണ് സ്വന്തം പെണ്‍കുഞ്ഞിനെ വിറ്റ് പണം വാങ്ങിയത്. മകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കെല്ലി സിപ്പിള്‍, ജെറമി വില്യംസിന് അനുമതി നല്‍കിയിരുന്നുവെന്നും ഇതിന് പ്രതിഫലമായി പണം വാങ്ങിയിരുന്നുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. ഡിസംബര്‍ 13നാണ് കുട്ടിയെ കാണാതായതായി സിപ്പിള്‍ പരാതിപ്പെട്ടത്.
പത്മനാഭ സ്വാമിയുടെ ആടയാഭരണങ്ങൾ ചോർത്തിക്കൊണ്ടുപോകാമെന്ന് ആരും വിചാരിക്കണ്ട: സുരേഷ് ഗോപി
ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലെന്നായിരുന്നു മൊഴി. പിന്നീട് അലയിലെ ഫെനിക്സ് സിറ്റിയില്‍ പ്രതി വില്യംസ് താമസിച്ചിരുന്ന ആളൊഴിഞ്ഞ വീട്ടില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വില്യംസും സിപ്പിളും തമ്മില്‍ നേരത്തേതന്നെ ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതിനു മുന്‍പും ഇയാള്‍ ബാലപീഡനക്കേസില്‍ പ്രതിയായിട്ടുണ്ട്.
അതേസമയം തനിക്ക് കൊലപാതകത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് സിപ്പിള്‍ ആദ്യം പ്രതികരിച്ചത്. ‘ഞാന്‍ ഒരു അമ്മയാണ്. എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല, അവള് എന്റെ ജീവനായിരുന്നു. അവള്‍ക്കുവേണ്ടിയാണ് ഞാന്‍ ജീവിച്ചത്. അവള് എന്റെ ഏക പെണ്‍കുട്ടിയായിരുന്നു. എനിക്ക് മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്. ആചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ സിപ്പിള്‍ പോലീസിനോട് പറഞ്ഞു.
Post Your Comments