Latest NewsNewsIndia

ആറ് മാസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു, ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചു: പരാതിയുമായി യുവതി

അയൽവാസിയായ സക്കീറിനും കൂട്ടാളികൾക്കുമെതിരെയാണ് യുവതി പരാതി നൽകിയത്

ലക്നൗ: ഉത്തർപ്രദേശിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി പീഡിപ്പിച്ചതായി പരാതി. ഹാമിർപൂർ ജില്ലയിലെ മജ്‌ഗവാൻ പോലീസ് സ്റ്റേഷനിൽ ഇരുപതുകാരിയായ യുവതിയാണ് തന്റെ അയൽവാസിയായ സക്കീറിനും രണ്ട് കൂട്ടാളികൾക്കും എതിരെ പരാതി നൽകിയത്. സക്കീർ തന്റെ രണ്ട് സഹായികളുടെ സഹായത്തോടെ തന്നെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയെന്നും ആ സമയത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും യുവതി പരാതിയിൽ പറയുന്നു. ഇസ്ലാം മതം സ്വീകരിക്കാൻ സക്കീർ തന്നെ നിർബന്ധിച്ചതായും യുവതി ആരോപിച്ചു.

ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലെ റാത്ത് തഹ്‌സിലിൽ സ്ഥിതി ചെയ്യുന്ന മജ്‌ഗവാൻ ഗ്രാമത്തിലെ താമസക്കാരിയാണ് യുവതി. ആറുമാസം മുമ്പ് കാണാതായ യുവതി കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. തിരികെ വന്നതിന് ശേഷം അവൾ തന്റെ കുടുംബത്തോട് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചു. തുടർന്ന് സക്കീറിനും, കൂട്ടാളികളായ ചന്ദുവിനും സഗീർ മുഹമ്മദിനുമെതിരെ പരാതി നൽകാൻ പോലീസിനെ സമീപിക്കുകയായിരുന്നു.

ആറ് മാസം മുമ്പ് പെൺകുട്ടിയെ കാണാതായത് മുതൽ അന്വേഷണം ആരംഭിച്ചിരുന്നതായി പോലീസ് അറിയിച്ചു. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ മജ്‌ഗവൻ പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം നടത്തിയത്. എന്നാൽ, കഴിഞ്ഞ ദിവസം സക്കീറിന്റെ തടവിൽ നിന്ന് രക്ഷപ്പെട്ട ശേഷം അവൾ വീട്ടിലേക്ക് മടങ്ങി എത്തി. തുടർന്ന്, പ്രതികൾ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും, ശാരീരികമായി ആക്രമിക്കുകയും, ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് യുവതി പരാതി നൽകുകയായിരുന്നു എന്നും പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button