KeralaNews

പ്രണയത്തിന് കണ്ണും കാതുമില്ല: കാണാതായ 17 കാരിയെ 43 കാരനൊപ്പം പിടികൂടി

വെള്ളറട:നാലു ദിവസം മുൻപ് ചെമ്പൂരിൽ നിന്ന് കാണാതായ 17കാരിയായ വിദ്യാർത്ഥിയെ കണ്ണൂരിൽ 43 കാരനോടൊപ്പം കണ്ടെത്തി.നാലുദിവസം മുൻപാണ് ആര്യങ്കോട് ചെമ്പൂരിൽ നിന്നും പെൺകുട്ടിയെ കാണാതാകുന്നത്.തുടർന്ന് പോലീസിന്റെ അന്വേക്ഷണത്തിലാണ് പെൺകുട്ടി കണ്ണൂരിലുണ്ടെന്ന വിവരം ലഭിച്ചത്.ഫേസ് ബുക്ക് വഴിയാണ് 43 കാരനായ ഇജാസ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.ഓട്ടോ ഡ്രൈവറായ ഇജാസ് നാലുദിവസം മുൻപ് ചെമ്പൂരിലെത്തി അവിടെ നിന്നും പെൺകുട്ടിയുമായി പൊന്മുടിയിലേക്കു പോവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.എന്നാൽ പൊന്മുടിയിൽവച്ച് സംശയം തോന്നിയതിനാൽ വനപാലകർ ഇവരെ തിരിച്ചയക്കുകയായിരുന്നു.

ഇജാസ് വിവാഹിതനും പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയുടെ പിതാവുമാണ്.കോഴിക്കോട് ബിസ്സിനസ്സാണെന്നും അവിവാഹിതനാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പെൺകുട്ടിയുമായി അടുത്തത്.പൊൻ‌മുടിയിൽ നിന്ന് കണ്ണൂരിലെത്തിയ ഇവരെ പയ്യാമ്പലം ബീച്ചിൽ നിന്ന് സംശയാസ്പദമായ രീതിയിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.പോലീസിന്റെ ചോദ്യം ചെയ്യലിലാണ് സംഭവങ്ങൾ അറിയുന്നത്.പെൺകുട്ടി പാറശാല ഐ .ടി .ഐ വിദ്യാർത്ഥിയാണ്.കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി സ്ഥലം വിട്ടത്.പെൺകുട്ടി തിരിച്ച് വീട്ടിൽ മടങ്ങിയെത്താത്തതിനെത്തുടർന്ന് വീട്ടുകാർ വെള്ളറട പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് അന്വേക്ഷണം നടക്കുന്നതിനിടയിലാണ് പെൺകുട്ടിയെ കണ്ണൂരിൽ നിന്നും കണ്ടെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button