ന്യുഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ ക്രമക്കേടില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വെല്ലുവിളി ഏറ്റെടുത്തു തെരഞ്ഞെടുപ്പ് കമ്മീഷൻ.വോട്ടിങ് മെഷീനിലെ ക്രമക്കേട് അവസരം കിട്ടിയാൽ തെളിയിക്കാമെന്നായിരുന്നു കെജ്രിവാളിന്റെ വെല്ലുവിളി. എന്നാൽ ഇപ്പോൾ വെല്ലുവിളി സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് മെഷീനുകള്‍ പരിശോധിച്ച് ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് തെളിയിക്കാമെന്നും വ്യക്തമാക്കി.
സാങ്കേതിക വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവരെയാണ് കമ്മീഷന് മെഷീന് പരിശോധിക്കാന്‍ ക്ഷണിച്ചുകൊണ്ട് ഔദ്യോഗികമായി പ്രസ്താവനയിറക്കിയത്.തനിക്ക് 72 മണിക്കൂര്‍ അനുവദിച്ചാല്‍ വോട്ടിംഗ് മെഷീനില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ എങ്ങനെയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നു തെളിയിക്കാമെന്ന് കെജ്രിവാള് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കൂടാതെ ഡല്‍ഹി കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടിരുന്നു.
Post Your Comments