Latest NewsKeralaNews

ശക്തന്‍ സ്റ്റാന്‍ഡിലെ അപകടം: ഇടിച്ച ബസ് കണ്ടെത്താനാകാതെ പോലീസ്

തൃശൂര്‍: ശക്തന്‍ സ്റ്റാന്‍ഡില്‍ വയോധികയുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ സ്വകാര്യബസ് ഒരു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനാകാതെ പോലീസ്. ചിയ്യാരം സ്വദേശിനി കരംപറ്റ ചിറ്റിലപ്പിള്ളി ജോസിന്റെ ഭാര്യ മേരിയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ബസിനടിയില്‍പ്പെട്ട് മരിച്ചത്. പ്രധാന റോഡില്‍ നിന്നും സ്റ്റാന്‍ഡിലേയക്ക് പ്രവേശിക്കുന്നതിനിടെ മേരിയെ ഇടിക്കുകയായിരുന്നു.

ഇടിച്ച ബസ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ടു വരെ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്ന ബസുകളുടെ വിവരം പോലീസ് ശേഖരിക്കുന്നുണ്ട്. സ്റ്റാന്‍ഡിനു സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണിത്. സ്വകാര്യ ബസുകള്‍ക്ക് നിറം അനുസരിച്ചുള്ള പുതിയ തിരിച്ചറിയല്‍ ചട്ടം വന്നതാണ് പോലീസിന് തിരിച്ചടിയായത്. രണ്ട് ദിവസത്തിനകം ശാസ്ത്രീയ പരിശോധനയിലൂടെ ബസ് കണ്ടെത്താനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button