KeralaLatest NewsElection NewsNews

പൂഞ്ഞാറിലുണ്ട്, തന്നെ ആർക്കും പിന്തുണയ്ക്കാം : പി.സി.

ട്വന്റി20 നല്ല സങ്കൽപ്പം, കെ. സുരേന്ദ്രൻ വിളിച്ചാൽ അപ്പോൾ നോക്കാമെന്നും ജോർജ്ജ്

കോട്ടയം : പൂഞ്ഞാറിൽ താൻ വീണ്ടും മത്സരിക്കുമെന്ന് പി.സി ജോർജ്ജ് എം.എൽ.എ. യു.ഡി.എഫ് തന്നെ വഞ്ചിച്ചു. ഇനി ആ മുന്നണിയിലേക്കില്ല. ജനപക്ഷം സെക്യൂലറിന്റെ സ്ഥാനാർഥിയായ തന്നെ ആർക്കും പിന്തുണയ്ക്കാം. ബി.ജെ.പിക്കോ യു.ഡി.എഫിനോ, എൽ.ഡി.എഫിനോ ആർക്കും പിന്തുണക്കാം. ട്വന്റി20 അടക്കമുള്ളവരുമായി ചർച്ച നടത്തി. അവരുടെ സേവനം മാതൃകാപരമാണ്. അത് വ്യാപിപ്പിക്കും. തത്ക്കാലം മറ്റുമുന്നണികളുമായി ചർച്ചയില്ല. എൻ.ഡി.എ. യുമായി കൈകോർക്കുന്ന കാര്യത്തിൽ കെ. സുരേന്ദ്രൻ വിളിച്ചാൽ ആലോചിക്കുമെന്നും പി.സി.ജോർജ്ജ് പറഞ്ഞു.

Read Also: ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം ബി.ജെ.പി യുടെ ആദ്യ അജണ്ട: കെ. സുരേന്ദ്രൻ

യു.ഡി.എഫിൽ ലീഗ് നല്ല രാഷ്ട്രീയകക്ഷിയാണ്‌. പക്ഷെ ജിഹാദികളുടെ കൈയ്യിലാണ് ആ പാർട്ടി. കോൺഗ്രസ് നേതാക്കൾക്ക് പോലും തീരുമാനമെടുക്കാൻ കഴിയാത്തവിധം
ജിഹാദികളുടെ കൈയ്യിലമർന്ന യു.ഡി.എഫുമായി യാതൊരു സഹകരണവുമില്ല.  ആ മുന്നണിയുടെ നേതൃ നിരയിൽ വഞ്ചകനമാരാണുള്ളത്. കാഞ്ഞിരപ്പള്ളിയിൽ സ്വതന്ത്രനാക്കുന്ന കാര്യമാണ് യു.ഡി.എഫ് ചർച്ച ചെയ്തത്. വീട്ടിൽ നിന്ന് പോയി അയൽപക്കത്തുള്ള പെമ്പിള്ളേരുമായി താമസിച്ചോളാനുള്ള കോൺഗ്രസിന്റെ ഉപദേശമൊന്നും തനിക്കാവശ്യമില്ല.

ഇപ്പോഴത്തെ സാഹചര്യത്തിൽ വി.എസ് പക്ഷക്കാരനായതിന്റെ പേരിൽ പിണറായിയിക്ക് അത്ര താല്പര്യമുണ്ടാകില്ല. പിണറായിയുടെ വികലമായ നയങ്ങളോട് തനിക്ക് പൊരുത്തപ്പെടാനുമാകില്ല. ആ നിലക്ക് എൽ.ഡി.എഫിൽ പോയാൽ രണ്ടാമത്തെ ദിവസം തനിക്ക് തിരിച്ചുപോരേണ്ടിവരും. ക്ഷമയോടെ നില്ക്കാൻ താൻ കാനം രാജേന്ദ്രനല്ലെന്നും പി. സി. ജോർജ്ജ് പറഞ്ഞു.

Read Also : കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗ്, ലീഗിനെ നിയന്ത്രിക്കുന്നത് ജിഹാദികൾ : പി.​സി. ജോ​ര്‍​ജ്

ഉമ്മൻചാണ്ടിയാണ് തന്റെ യു.ഡി.എഫ് പ്രവേശം തടഞ്ഞത്. രമേശ് ചെന്നിത്തലയ്ക് പാരവെയ്ക്കാൻ ഉമ്മൻചാണ്ടി കൊണ്ടുപിടിച്ച ശ്രമമാണ് നടത്തുന്നത്. യു.ഡി.എഫിൽ ജിഹാദികളുടെ നേതാവെന്ന നിലയിലാണ് ഉമ്മൻചാണ്ടിയുടെ പ്രവർത്തനം. ആ നിലക്ക് നായരായ ചെന്നിത്തലയ്ക്ക് ഉമ്മൻചാണ്ടി കൊടുക്കുന്ന കൊട്ട് ഏറ്റുപിടിക്കാൻ ജിഹാദികളുടെ വലിയ പട തന്നെ യു.ഡി.എഫിലെത്തിയിട്ടുണ്ടെന്ന് ചെന്നിത്തല ഓർത്താൽ നല്ലത്. ബുധനാഴ്ച നടത്തുന്ന വാർത്താസമ്മേളനത്തിൽ ഉമ്മൻചാണ്ടിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്നും പി.സി.ജോർജ്ജ് പറഞ്ഞു.

 

shortlink

Post Your Comments


Back to top button