കണ്ണൂർ : ശ്രീ എം അറിയപ്പെടുന്ന ആത്മീയാചാര്യൻ ആണെന്ന് സിപിഎം നേതാവ് പി ജയരാജൻ. ശ്രീ എം മുൻകൈയെടുത്തത് രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാനാണ്. ഇതിനെ സിപിഎം ആർഎസ്എസ് ബന്ധമായി കൽപ്പിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും പി ജയരാജൻ പറഞ്ഞു. നാടിന്റെ സമാധാനത്തിന് ഏത് വ്യക്തി മുൻകൈ എടുത്താലും സി പി എം അതുമായി സഹകരിക്കും. രക്തചൊരിച്ചിൽ അവസാനിപ്പിക്കുകയാണ് പാർട്ടി ലക്ഷ്യമെന്നും ജയരാജൻ വ്യക്തമാക്കി.
അതേസമയം എം വി ഗോവിന്ദന്റെ പ്രതികരണത്തെ കുറിച്ച് തനിക്കറിയില്ലെന്നും പി ജയരാജൻ പറഞ്ഞു. നാടിന്റെ സമാധാനത്തിനായി പലപ്പോഴും ഉഭയകക്ഷി ചർച്ചകൾ നടന്നിട്ടുണ്ട്. യോഗയെ ദുരുപയോഗം ചെയ്‌ത് ആർ എസ് എസ് വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ സി പി എമ്മുമായി സഹകരിച്ചയാളാണ് ശ്രീ എം. യോഗ കേന്ദ്രത്തിനായി സർക്കാർ ഭൂമി നൽകിയതിനെപ്പറ്റി തനിക്കറിയില്ല. ഇതിനെ കുറിച്ച് സർക്കാർ വക്താക്കളാണ് പറയേണ്ടതെന്നും പി ജയരാജൻ പറഞ്ഞു.
Read Also : പോക്‌സോ കേസിലെ ഇര ഡിപ്രഷന് ചികിത്സയിൽ, ഇനിയും നടപടിയെടുക്കാത്തതിനെതിരെ കൊടിക്കുന്നിൽ സുരേഷ്
ആർ എസ് എസ് പറഞ്ഞിട്ടാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ജമാ അത്തെ ഇസ്ലാമിക്ക് ആർ എസ് എസിനെക്കാളും വിരോധം സി പി എമ്മിനോടാണെന്നും ജയരാജൻ ആരോപിച്ചു.ആശയപരമായ കാര്യങ്ങളിൽ ആർ എസ് എസും സി പി എമ്മും ഭിന്നധ്രുവങ്ങളിലാണ്. അത് ഇപ്പോഴും തുടരുകയാണെന്നും ജയരാജൻ വ്യക്തമാക്കി.
Post Your Comments