Latest NewsNewsInternational

ബാറ്റുകൊണ്ട് അടിച്ചും കശാപ്പുകത്തികൊണ്ട് വെട്ടിയും സ്വന്തം അപ്പൂപ്പനെ കൊന്ന പാർക്കർ ; കാരണം കേട്ട് നടുങ്ങി ലോകം

ലോകത്തെ നടുക്കിയ ഒരു കൊലപാതകത്തെക്കുറിച്ചാണ്.
2021 മാര്‍ച്ച്‌ 13 -ന് സന്ധ്യയോടെ ഒരു 911 കാള്‍ ഫ്ലോറിഡ പൊലീസിനെ തേടിയെത്തുന്നു. ഒരു കൊലപാതകം നടന്നിട്ടുണ്ട് എന്നതായിരുന്നു റിപ്പോര്‍ട്ട്. വിളിവന്ന, 77 വയസ്സുകാരന്‍ റൊണാല്‍ വെല്‍സ് സീനിയറിന്റെ വീട്ടിലേക്ക് ഉടനടി കുതിച്ചു ചെന്ന പൊലീസിനെ എതിരേറ്റത്, കോള്‍ബി പാര്‍ക്കര്‍ എന്നൊരു മുപ്പതുകാരനായിരുന്നു. വീട്ടുമുറ്റത്തെ പുല്‍ത്തകിടിയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന വെല്‍സിന്റെ മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു പാര്‍ക്കര്‍. പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍, വെല്‍സ് സീനിയര്‍ കൊല്ലപ്പെട്ടിട്ട് മണിക്കൂര്‍ ഒന്ന് കഴിഞ്ഞിരിക്കുന്നു എന്ന് ബോധ്യപ്പെടുന്നു.

Also Read:ബിജെപിയിൽ ചേർന്നതോടെ നടനെന്ന സൽപ്പേര് സുരേഷ് ഗോപി കളഞ്ഞു കുളിച്ചു : എംഎം മണി

പാര്‍ക്കറില്‍ നിന്ന് പൊലീസിന് കിട്ടിയ ആദ്യമൊഴി ഇങ്ങനെയാണ്. വെല്‍സ് സീനിയര്‍ തന്റെ അച്ഛനാണ് എന്നാണ് പാര്‍ക്കര്‍ ആദ്യം പറഞ്ഞത്. അച്ഛനും മകനും ഒന്നിച്ചിരുന്ന് ഓരോ ജോയിന്റ് മരിജുവാന പുകയ്ക്കുകയായിരുന്നുവത്രെ. പുക തലയ്ക്ക് പിടിച്ചതോടെ വൃദ്ധന്‍ തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് പാര്‍ക്കര്‍ പറഞ്ഞത്. ഒരു വിയറ്റ്‌നാം വെറ്ററന്‍ ആണ് വെല്‍സ് സീനിയര്‍. കത്തിയും ഓങ്ങിക്കൊണ്ട് അയാള്‍ തന്നെ ആക്രമിക്കാന്‍ വന്നപ്പോള്‍ പ്രാണഭയം നിമിത്തമാണ് താന്‍ തിരികെ ആക്രമിച്ചത് എന്നും, എല്ലാം പ്രാണരക്ഷാര്‍ത്ഥമായിരുന്നു എന്നും പാര്‍ക്കര്‍ പൊലീസിനോട് ആണയിട്ടു. വെല്‍സിന്റെ നെഞ്ചത്ത് നാലു കുത്ത് താന്‍ കുത്തി എന്ന് അയാള്‍ സമ്മതിച്ചു.

പരമ്ബരാഗതമായി കശാപ്പുകാരുടെ കുടുംബമാണ് വെല്‍സിന്റേത്. പാര്‍ക്കര്‍ പറഞ്ഞതൊന്നും പൂര്‍ണമായി ശരിയല്ല എന്ന് പൊലീസ് ഓഫീസര്‍ക്ക് ബോധ്യപ്പെടുന്നു. അയാളുടെ അച്ഛനല്ലായിരുന്നു, അപ്പൂപ്പനായിരുന്നു വെല്‍സ് സീനിയര്‍ എന്ന വിമുക്ത ഭടന്‍. അതോടെ പാര്‍ക്കറിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ഫ്ലോറിഡ പൊലീസ് തീരുമാനിക്കുന്നു. അതിന്റെ ഭാഗമായി ദേഹപരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാര്‍ക്കറിന്റെ കീശയില്‍ എന്തോ തടയുന്നു. പൊലീസ് നിര്‍ബന്ധിച്ചപ്പോള്‍ അത് പാര്‍ക്കര്‍ കീശയില്‍ നിന്ന് പുറത്തെടുത്തു. മുറിച്ചതിന്റെ ചൂടുമാറാത്ത രണ്ടു ചെവികളായിരുന്നു അത്.

പിന്നെയും കുറച്ചു നേരം പൊലീസുകാരോട് തികഞ്ഞ സംയമനത്തോടെ സംസാരിച്ചു പാര്‍ക്കര്‍ എങ്കിലും പെട്ടെന്നാണ് അയാളുടെ ഭാവം മാറിയത്. പോലീസുകാരില്‍ ഒരാളുടെ തോക്ക് ആവശ്യപ്പെട്ട അയാള്‍, അത് കിട്ടാഞ്ഞപ്പോള്‍ അവരുമായി മുഷ്ടിയുദ്ധത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ പൊലീസ് ഓഫീസര്‍മാരില്‍ ഒരാള്‍ റ്റീസര്‍ ഉപയോഗിച്ച്‌ പാര്‍ക്കറിനെ ബോധരഹിതനാക്കി, കീഴടക്കി.

സ്റ്റേഷനില്‍ എത്തിച്ച ശേഷം പാര്‍ക്കര്‍ പറഞ്ഞത് മറ്റൊരു കഥയായിരുന്നു. തന്റെ മുത്തച്ഛനെ അലൂമിനിയം ബേസ് ബാള്‍ ബാറ്റുകൊണ്ട് അടിച്ചും, കശാപ്പുകത്തി കൊണ്ട് വെട്ടിയും കൊന്നുകളഞ്ഞതും അതിനു ശേഷം ചെവികള്‍ അറുത്തെടുത്തതും ഒക്കെ താന്‍ തന്നെ ആണെന്ന് പാര്‍ക്കര്‍ സമ്മതിച്ചു. എന്തിന് ഇങ്ങനെയൊക്കെ ചെയ്തു എന്ന് പൊലീസ് ഓഫീസര്‍ ചോദിച്ചപ്പോള്‍ നിര്‍ന്നിമേഷനായി നിന്നുകൊണ്ട് പാര്‍ക്കര്‍ പറഞ്ഞത്, “അപ്പാപ്പന്‍ വേണ്ടതില്‍ അധികം ഈ ഭൂമിയില്‍ ജീവിച്ചു കഴിഞ്ഞു, ഇനി അമ്മമ്മയുടെ അടുത്ത് കുഴിയില്‍ കിടക്കാറായി, അതാണ് അങ്ങോട്ട് പറഞ്ഞു വിട്ടത്” എന്നായിരുന്നു.
തങ്ങള്‍ ഒന്നിച്ചിരുന്നു പുകച്ച മരിജുവാനയില്‍ മറ്റേതോ വീര്യം കൂടിയ മയക്കുമരുന്നുകൂടി കലര്‍ന്നിരുന്നോ എന്ന സംശയവും പാര്‍ക്കര്‍ പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button